2014 മാർച്ച് 31, തിങ്കളാഴ്‌ച

നേർവഴി



ശരി താനെന്നതിലുണ്ടൊരു ശരിയത്-
ശരമായപരന് ഗതമായില്ലേൽ..
ശരിയായിന്നലെ കരുതിയ പലതും- 
പിശകായിന്നൊരു വശമായില്ലേ ...
ശരിയായിന്നും കരുതും പലതും- 
പിഴവായൊഴിവായി  തെളിയാം നാളെ.
കാലികമായൊരു ശരിവഴിയതുവഴി-
കാലുകൾ നീക്കുക  മാനവ നേർവഴി.

2014 മാർച്ച് 26, ബുധനാഴ്‌ച

ഏകാഗ്രത


എഴുത്തുകാരൻ ഏകാഗ്രത കിട്ടാത്ത വിഷമത്തിൽ മനോരോഗ വിദഗ്ദനെ കാണാൻ പോയി.
ഡോക്ടർ: " എന്താ പ്രശ്നം?"
എഴുത്തുകാരൻ: "എഴുത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയുന്നില്ല. എഴുത്തിനിടെ ബാഹ്യ ഇടപെടൽ വരുമ്പോൾ എഴുതാൻ വെച്ചത് മറന്നു പോകുന്നു".
ഡോക്ടർ: "ഇതൊരു മനോവൈകല്യം ആണ് . ചികിത്സ വേണ്ടി വരും. ആട്ടെ എന്തൊക്കെ ആണ് എഴുതാറ് ?"
എഴുത്തുകാരൻ കഥകൾ പറയാൻ തുടങ്ങി. ഇടയ്ക്ക് ഡോക്ടർക്ക് ഫോണ്‍ വന്നു.
ഡോക്ടർ: " ഒരു നിമിഷം ഈ ഫോണ്‍ ഒന്ന് അറ്റൻഡ് ചെയ്തോട്ടെ."
ഫോണ്‍ വെച്ച ശേഷം ഡോക്ടർ: " അപ്പോൾ നമ്മൾ എവിടെ ആണ് പറഞ്ഞ് നിർത്തിയത് ?"
എഴുത്തുകാരൻ: " ഞാനും മറന്നു പോയി. സാരമില്ല ഡോക്ടർ മരുന്ന് കുറിച്ചോളൂ... നമുക്ക് ഒരുമിച്ചു കഴിക്കാം."
                        
                                                            -0-

കുറവ്

കുറവില്ലായിമയിലുണ്ടൊരു കുറവ്
കുറവേറിയാലതുമൊരു കുറവ്.

കറവന്മാരിലുമില്ലൊരു കുറവ്
കറവപ്പശുവാമതുമൊരു കുറവ് .

അറിവില്ലായിമയിലുണ്ടൊരു കുറവ്
പറയാഞ്ഞില്ലേലതുമൊരു കുറവ് .

കറിയിലയില്ലേലതിനൊരു  കുറവ്
കറിയിലയായാലതുമൊരു കുറവ്.

കറുമുറ തിന്നാലുണ്ടൊരു കുറവ്
പറപറ പോകണമെന്നൊരു കുറവ്.

                    -0-

2014 മാർച്ച് 24, തിങ്കളാഴ്‌ച

ഉമ്മയും മകനും

ഔക്കു രാവിലെ മീൻ വാങ്ങാൻ വീട്ടിൽ നിന്നും പോകുക ആണ്
"മുള്ളനോ നെത്തലൊ ഉണ്ടെങ്കിൽ ഉണ്ടെങ്കിൽ 5 ഉറുപ്പ്യക്ക്‌ വാങ്ങിക്ക്യോ, ഒരു കിലോ പൂളെയിം "
പോകുന്നതിനു മുൻപ് ഉമ്മ ഓർമ്മിപ്പിച്ചു

ഔക്കുവിനു ജാഥ ഒക്കെ വല്യ ഇഷ്ടാണ്. അതാ പോണ വഴിക്ക് ഒരു ജാഥ. ശരിക്കും ജാഥ അല്ല റൂട്ട് മാർച്ച്. അല്ല അതിനുള്ള പരിശീലന ജാഥ. ഔക്കുവിനു രസം കേറി അവനും അതിന്റെ ഭാഗം ആയി

അങ്ങനെ ഔക്കുവും തന്റെ വിരി നെഞ്ചു മുന്നോട്ടും വിരിക്കുണ്ടി പിന്നോട്ടും ആഞ്ഞു പിടിച്ചുകൊണ്ടു കൈകൾ രണ്ടും മുന്നോട്ടും പിന്നോട്ടും പായിച്ചു വിളിക്കാൻ തുടങ്ങി

"ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്......ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്"

മീനും പൂളയും വാങ്ങാൻ പോയ ചെക്കനെ കാണാതായപ്പോൾ ഉമ്മ പിറുപിറുത്തുകൊണ്ട് അന്വേഷിച്ചിറങ്ങി

"കള്ള ബഡ്കൂസ് ചെക്കൻ എവിടെ പോയി കേട്ക്കാ... "

ജാഥയുടെ കൂട്ടത്തിൽ ഉള്ള ഔക്കുവിനെ ഉമ്മ ദൂരെ നിന്ന് തന്നെ കണ്ടു ഔക്കു ഉമ്മാനെയും. മീനിന്റെ കാര്യം ഒക്കെ ഔക്കു മറന്നു പോയിരുന്നു

റൂട്ട് മാർച്ചിന്റെ ഇടയുലൂടെ ഔക്കു ചോദിച്ചു

"ന്തൈ മ്മാ ന്തൈ...... ന്തൈ മ്മാ ന്തൈ......
ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്......ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്"

"പ്പോ... അംക്കെ ആട്ന്നു..." ഇതും പറഞ്ഞ് ഉമ്മ തന്നെ മീൻ ചാപ്പയിലേക്ക് പോയി.

                                                         -0-

ലാഭമില്ലാത്ത കച്ചവടം

ഇന്ന് രാവിലെ മെഡിക്കൽ ഷോപ്പ് വരെ ഒന്ന് പോകേണ്ടി വന്നു.

മലയാളി ആണെന്ന് തോന്നുന്ന ഒരു കക്ഷി, ചുണ്ടിൽ വിരലു കൊണ്ട് വരച്ചു എന്തോ ആവശ്യപ്പെടുന്നുണ്ട്. ആൾ പുതിയ പ്രവാസി ആയിരിക്കണം.

ഫാർമസിസ്റ്റിനു കാര്യം പിടി കിട്ടി. അദ്ദേഹം ഉടനെ സാധനം എടുത്തു കാണിച്ചു ചോദിച്ചു 

"ലാബല്ലോ ..? "

"ലാഭല്ലെ ഇത് വിക്കണോ?"

കക്ഷിയുടെ എടുത്തടിച്ച പോലുള്ള മറു ചോദ്യം

എനിക്കുറപ്പായി. കക്ഷി മലയാളി തന്നെ.


                                                                    -0-
               
                                               

മറക്കാത്ത കുറ്റം

അയമൂട്ടിക്കാക്ക് ഹജ്ജിനു പോകാനുള്ള നറുക്ക് കിട്ടി. ഇക്കാ സുഹൃത്തുക്കളെയും നാട്ടാരെയും ഒക്കെ കണ്ടു പൊരുത്തപ്പെടീക്കലിന്റെ തിരക്കിൽ ആണ്. എല്ലാവരോടും ചെന്ന് , വാക്കാലോ അല്ലാതെയോ തന്റെ ഭാഗത്ത് നിന്ന് വന്നു പോയ വല്ല പാകപ്പിഴകളും ഉണ്ടെങ്കിൽ പൊറുത്തു തരുവാൻ അപേക്ഷിച്ച് അങ്ങനെ ഒടുവിൽ വി കെ സി ഔക്കുവിനെയും കണ്ടു.

"മോനെ ഔക്കു അന്നോടും ഞാൻ പലപ്പോഴും ദേശ്യപ്പെട്ടിട്ടുണ്ട് . സമയത്തിനു പള്ളീൽ പോകാതെ തെണ്ടി തിരിഞ്ഞു നടന്നതിനും വെടക്ക് കൂട്ടുകെട്ടുകളും ആയി ചേർന്ന് സിനിമക്കും ഒക്കെ പോയി കറങ്ങി നടന്നതിനും മറ്റും ആയിരുന്നു അത് . ഒക്കെ അന്റെ നല്ലതിന് വേണ്ടി ആയിരുന്നു. എന്നാലും മോന് വല്ല വെഷമവും തോന്നിയിരുന്നു എങ്കിൽ എനിക്ക് പൊറുത്തു തരണം. ഞാൻ ഇക്കൊല്ലം ഹജ്ജിനു പോകുവാ"

ഔക്കു പറഞ്ഞു "ഒക്കെ പൊറുക്കാം ഒരു കാര്യം ഒഴിച്ച് അത് ഞാൻ മരിച്ചാലും പൊറുത്തു തരൂലാ"

"എന്താ മോനെ അത് " അയമൂട്ടിക്കാക്ക് കാര്യം അറിയാൻ തിടുക്കം ആയി.

"വേറെ ഒന്നും അല്ല ഇങ്ങളെ മോൾ ആമിനത്താത്തന്റെ പുതുക്കത്തിനു ഞാൻ ലോറീൽ കേറിയപ്പം ഇങ്ങള് പിടിച്ചു ഇറക്കീലെ.. എല്ലാരും കാണെ... അതിപ്പളും ഇന്റെ മനസ്സീന്നു പോയിട്ടില്ല."

                                                                         -0-

ഔക്കുവിന്റെ ക്രിക്കറ്റ്

കൗമാരത്തിലെ ക്രിക്കറ്റ് കളി. വലുതല്ലാത്ത ഗ്രൌണ്ട്. തൊട്ടടുത്ത് തന്നെ ഒരു പോട്ട കിണർ ഉണ്ട്. വീടണിയാൻ ഇല്ലാത്ത നാടോടികൾ അധികവും പ്രാഥമിക കൃത്യം അതിലേക്ക് നിവ്വഹിക്കും.

ഔക്കൂ  നല്ലൊരു  ആത്മാർഥത ഉള്ള ഫീൽഡർ ആണ്. ഇന്നവൻ കിണറിനു അടുത്താണ് ഫീൽഡ് ചെയ്യുന്നത് കളി നടക്കുന്നു. ഒരു ഉഗ്രൻ ഷോട്ട് പന്ത് നേരെ കിണറിനു മേലേക്ക്. ഔക്കൂ  ഒന്നാം തരം ഡയിവിലൂടെ പന്ത് ഗ്രൌണ്ടിനു ഉള്ളിലേക്ക് തട്ടി വിട്ടു. ഔക്കൂ കിണറിലേക്കും.

കിണറിനു ഉള്ളിൽ നിന്നും ഔക്കൂ " എന്നെ പോന്തിക്കിനെടാ പഹയമാരെ "

കിണറിനു മോളിൽ നിന്ന് എല്ലാരും ഒരേ സ്വരത്തിൽ "അന്നേ കിട്ടീട്ട് ഇനി കാര്യം ഇല്ല"

                                                                 -0-