2014, ഓഗസ്റ്റ് 19, ചൊവ്വാഴ്ച

കാട്ടു മൂപ്പൻ

പൊന്നീയെൻ പെണ്ണെ  പൊന്നമ്പിളിമാനേ
തിന്നാനും കുടിക്കാനും തന്നില്ലോട്യേയ്...

മൂപ്പത്തിപ്പെണ്ണെ  മൂക്കുത്തിപ്പെണ്ണെ
പഴവും കനിയൊന്നും വന്നില്ലോട്യേയ്...

കാക്കോത്തിപ്പെണ്ണെ കാക്കക്കറുമ്പീ
പണികളായിട്ടോന്നും വരണില്ലോട്യേയ്...

നാട്ടിലെ തമ്പ്രാക്കൾ വേല  തരണില്ല
കാട്ടിലെ മൂപ്പനായി പോയില്ലേയേൻ 

കാട്ടിലേയടിയങ്ങൾ  പണികളവർക്കൂല്ല
പട്ടയടിച്ചവരാടുന്നല്ലോ....

കാട്ടു മരങ്ങളും കാടിന്റെ സമ്പത്തും 
നാട്ടു പ്രമാണിമാർ കട്ടെടുത്തേ... 

കാട്ടിലെ പെണ്ണിന്റെ മാനം പറിച്ചതാ 
നാട്ടിലെ ചെന്നായിക്കളോരീടുന്നേ...

ഇനി; കാട്ടിലെ മക്കളെ  കൂട്ടത്തിൽ  കൂട്ടാനായി 
നാട്ടിലേ ദൈവക്കാരിങ്ങു വന്നാൽ,

കാട്ടു തുവ്വായുടെ മാലയണീച്ചിട്ട്‌, 
കാട്ടിലൂടങ്ങോളമോടിക്കേണം 

കാട്ടൂ മുരിക്കത്തിൻ തണ്ട് മുറിച്ചതാൽ 
ആട്ടിയോടിച്ചു തുരത്തീടണം  

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ