2014, ഡിസംബർ 7, ഞായറാഴ്‌ച

ഉസ്സയിന്റെ വികൃതികൾ

2014, നവംബർ 21, വെള്ളിയാഴ്‌ച

അഴിമതിയും ഭരണകൂടവും:

ഒരിടത്തൊരിടത്തൊരു പണ്ഡിതൻ:

2014, നവംബർ 18, ചൊവ്വാഴ്ച

മാ നിഷാദ:

2014, നവംബർ 9, ഞായറാഴ്‌ച

ഉമ്മ....ഉണ്മ...നന്മ

ഉമ്മയിലെന്നും ഉണ്മയതെങ്ങും കാണുക മാളോരേ ..
നന്മയതാണതിൻ നേരിൽ നിറയും മാനവ സന്ദേശം
ഇരു മനമൊന്നായി മാറും നേരമതനർഘ നിമിഷങ്ങൾ
പ്രണയ പരാഗം വാനിൽ വിതറും പ്രകാശ വർണ്ണങ്ങൾ
പ്രശോഭ തീർക്കും തരളിതമാക്കും ഇരുളിൻ കോട്ടകളെ...

2014, ഒക്‌ടോബർ 24, വെള്ളിയാഴ്‌ച

ഇന്നിലല്ലോ ജീവിതം.

ഇന്നലെകൾ മറന്നേക്കൂ
നാളെ അതാർക്കരിയാം?
ഇന്നിലല്ലോ ജീവിതം.
മരണമാം കാമുകി തൻ
മാറിടം വരേയെത്തും
യാത്രയല്ലോ ജീവിതം.

2014, ഒക്‌ടോബർ 22, ബുധനാഴ്‌ച

മുക്കുറ്റി ചെടി

ഞാനൊരു മുക്കുറ്റി ചെടിയല്ലേ..
അരുകിലായങ്ങു കഴിഞ്ഞോട്ടെ
പാഴ്ച്ചെടിയെന്നു വിളിക്കല്ലേ...
കളയെന്നു കണ്ടു കളയല്ലെ...

ഉദ്യാന വീഥിക്കലങ്കാരമല്ല ഞാൻ,
ഉല്ലാസ്സകാഴ്ചക്കായുള്ളതുമല്ല ഞാൻ
എന്നിലെ പൂവൊരു കൊച്ചു പീതം
എന്നാലുമതിലാണെൻ ജീവരാഗം.

2014, ഒക്‌ടോബർ 21, ചൊവ്വാഴ്ച

കളിപ്പാട്ടം


ജീവചക്രം.

2014, ഒക്‌ടോബർ 17, വെള്ളിയാഴ്‌ച

വർണ്ണക്കുടകൾ

2014, ഒക്‌ടോബർ 16, വ്യാഴാഴ്‌ച

നിൽപ്പു സമരം

2014, ഒക്‌ടോബർ 2, വ്യാഴാഴ്‌ച

അഹിംസ

ഏതൊരാ ചിന്ത തൻ ക്ഷുദ്ര ശക്തി 
അവിടുത്തെ മാറിൽ നിറയൊഴിച്ചോ; ആ,
വാദഗണത്തിൻ തൻ പിൻഗാമി തന്നെ,
അങ്ങു തൻ വിശ്രമ മന്ദിരത്തിൽ 
കുമ്പിട്ടു വന്നു വണങ്ങീടുന്നു.  
അവിടുത്തെ നാമം വാഴ്ത്തിടുന്നു.
മാപ്പു നൽകീടൂ മഹാപ്രഭൂവേയങ്ങു
മണ്ണിതിൽ കാരുണ്യ ദര്‍ശിയല്ലേ
ചൊല്ലിടാമവിടുത്തെ ജന്മ നാളിൽ
വാഴ്ത്തിടാമങ്ങു തൻ ജീവ മന്ത്രം
ലോകാ ജയാമാം, അഹിംസ മന്ത്രം.

2014, സെപ്റ്റംബർ 28, ഞായറാഴ്‌ച

കള്ളന്മാരെ പിടിച്ച കഥ

അഴിമതിയും ഇന്ത്യൻ ജനാധിപത്യവും:

2014, സെപ്റ്റംബർ 17, ബുധനാഴ്‌ച

സ്വപ്ന യാഥാർത്ഥ്യം.

2014, സെപ്റ്റംബർ 15, തിങ്കളാഴ്‌ച

മുഹമ്മദ്‌

ഷംസുദ്ദീൻ നായരും മോഹനൻ ഇബനു മൊയ്തീനും

2014, സെപ്റ്റംബർ 9, ചൊവ്വാഴ്ച

അരസികൻ

ബാച്ചിലർ ലൈഫ് പ്രവാസ ജീവിതത്തിൽ ആർക്കും മറക്കാൻ കഴിയില്ല. ആ കാലങ്ങളിൽ ഒരുമിച്ചു ജൊലി ചെയ്തും ഒന്നിച്ചുറങ്ങിയും കഴിച്ചു കൂട്ടിയ നാളുകളിൽ ഓരോ പ്രവാസിയും ഓരോ കഥാപാത്രങ്ങൾ ആയി അവതരിപ്പിക്കപെടുന്നു. ആരോ ചരടിൽ കോർത്ത് ഇറക്കി വിട്ട കളിപ്പാവകൾ ആയി നാം സ്വയം മാറുന്നു. അല്ലെങ്കിലും ജീവിതം തന്നെ ഒരു പാവക്കൂത്ത് ആണല്ലോ.
സൈയ്തു അടക്കം ഞങ്ങൾ ആറു പേർ ഒരു കമ്പനിയിൽ ജോലി ചെയ്തു, ഒരേ റൂമിൽ മൂന്ന് ഇരട്ടക്കട്ടിലുകളിലായി കഴിഞ്ഞു കൂടിയ കാലം. ജോലി കഴിഞ്ഞു വന്നാൽ ഹാഷിം ഏതെങ്കിലും സിനിമാ കാസ്റ്റുമായി വരും. ചപ്പാത്തിയും ദാലും കഴിച്ചു കഴിഞ്ഞാൽ പിന്നെ പടം തുടങ്ങും. സൈയ്തു പടം കാണില്ല. അവൻ മുകളിലെ കട്ടിലിൽ കയറി വേഗം പുതപ്പിനുള്ളിൽ ചുരുളും. ഈ ഒരു അരസികൻ ഒഴിച്ചാൽ അശോകേട്ടനും മത്യുച്ചായനും കൊയക്കായും എല്ലാം സിനിമാ പ്രിയരാണ്.
ഒരു ദിവസം 'ആകാശദൂത് ' വന്നു. മലയാളക്കരയാകെ കണ്ണീരിൽ കുളിപ്പിച്ച ചിത്രം. പ്രവാസികൾ പൊതുവെ ഇത്തരം ചിത്രങ്ങൾ കൂടുതൽ ഇഷ്ടപ്പെടും. ഉള്ളിലെ താപം ഒഴുക്കിക്കളയാൻ കിട്ടുന്ന ഒരവസരവും അവൻ പാഴാക്കില്ല. പടം തുടങ്ങി ഞങ്ങൾ ലൈറ്റണച്ചു ഓരോരുത്തരും ഓരോ തോർത്ത് കയ്യിൽ കരുതി. അരസികൻ സൈയ്തു കട്ടിലിൽ അഭയം പ്രാപിച്ചു. ഓരോ തവണ ഞങ്ങൾ തോർത്ത് കൊണ്ട് കണ്ണ് തുടയ്കുമ്പോഴും സൈയ്തു പൊട്ടിച്ചിരിക്കാൻ തുടങ്ങും. പിന്നെ അവൻ ലൈറ്റിടും ഞങ്ങളുടെ കരച്ചിൽ കണ്ട് അവൻ തുള്ളിച്ചാടും. ഒടുവിൽ സഹികെട്ട് അവനെ റൂമിൽ നിന്ന് പുറത്താക്കി വാതിലടച്ചു. ഞങ്ങൾ കരച്ചിൽ തുടർന്നു. കുറച്ചു കഴിഞ്ഞ് സൈയ്തു വാതിലിൽ മുട്ടി. ഞങ്ങൾ വാതിൽ തുറന്നു
അവൻ കട്ടൻ ചായ കൊണ്ട് വന്നിരിക്കുന്നു. ഞങ്ങൾക്കത് കുടിക്കാൻ കഴിയുന്നില്ല പടം കളൈമാക്സിലെത്തി. ഞങ്ങൾക്ക് നിയന്ത്രണം വിട്ടു പിന്നെ കൂട്ടക്കരച്ചിലായി. സൈയ്തു നടുവിൽ നിന്ന് നൃത്തം വെയ്ക്കാൻ തുടങ്ങി. ആകെ ബഹളമയം. തൊട്ടടുത്ത റൂമിൽ നിന്നും ബംഗാളികൾ ഇറങ്ങി വന്നു. കാര്യം തിരക്കി. സെയ്തു സംഗതി പറഞ്ഞു. അവർക്ക് പൊട്ടിച്ചിരി. സെയ്തിനെ പിടിച്ചു കട്ടിലിൽ കൊണ്ടിട്ടു ഞങ്ങളും ഉറക്കത്തിലേക്ക് വീണു.
നാളുകൾ കുറേ കഴിഞ്ഞു. ഒരു ദിവസം ഞങ്ങൾ അത്താഴത്തിനു സെയ്തിനെ കാത്തിരിക്കുന്നു. അവനെ കാണാഞ്ഞു റോട്ടിലേക്കിറങ്ങി. ദൂരെ നിന്നും അവൻ പൊട്ടിച്ചിരിച്ചു കൊണ്ട് വരുന്നു. റൂമിലെത്തിയതും അവന്റെ ചിരി അട്ടഹാസമായി. പിന്നെ തളർന്നു കട്ടിലിൽ വീണു. കുറച്ചു കഴിഞ്ഞു ഞങ്ങൾ ആ വിവരം അറിഞ്ഞു. അവന്റെ വാപ്പ മരിച്ചു.

2014, ഓഗസ്റ്റ് 26, ചൊവ്വാഴ്ച

ചിത്രകാരൻ

2014, ഓഗസ്റ്റ് 22, വെള്ളിയാഴ്‌ച

ഒരു കല്യാണക്കഥ

തീവ്ര വിപ്ളവക്കാർക്ക് നല്ല നമസ്കാരം

നേതാക്കൾ നല്ലവർ

ആദിവാസി സമരം

രാഷ്ട്രം എന്നാൽ....

2014, ഓഗസ്റ്റ് 19, ചൊവ്വാഴ്ച

കാട്ടു മൂപ്പൻ

പൊന്നീയെൻ പെണ്ണെ  പൊന്നമ്പിളിമാനേ
തിന്നാനും കുടിക്കാനും തന്നില്ലോട്യേയ്...

മൂപ്പത്തിപ്പെണ്ണെ  മൂക്കുത്തിപ്പെണ്ണെ
പഴവും കനിയൊന്നും വന്നില്ലോട്യേയ്...

കാക്കോത്തിപ്പെണ്ണെ കാക്കക്കറുമ്പീ
പണികളായിട്ടോന്നും വരണില്ലോട്യേയ്...

നാട്ടിലെ തമ്പ്രാക്കൾ വേല  തരണില്ല
കാട്ടിലെ മൂപ്പനായി പോയില്ലേയേൻ 

കാട്ടിലേയടിയങ്ങൾ  പണികളവർക്കൂല്ല
പട്ടയടിച്ചവരാടുന്നല്ലോ....

കാട്ടു മരങ്ങളും കാടിന്റെ സമ്പത്തും 
നാട്ടു പ്രമാണിമാർ കട്ടെടുത്തേ... 

കാട്ടിലെ പെണ്ണിന്റെ മാനം പറിച്ചതാ 
നാട്ടിലെ ചെന്നായിക്കളോരീടുന്നേ...

ഇനി; കാട്ടിലെ മക്കളെ  കൂട്ടത്തിൽ  കൂട്ടാനായി 
നാട്ടിലേ ദൈവക്കാരിങ്ങു വന്നാൽ,

കാട്ടു തുവ്വായുടെ മാലയണീച്ചിട്ട്‌, 
കാട്ടിലൂടങ്ങോളമോടിക്കേണം 

കാട്ടൂ മുരിക്കത്തിൻ തണ്ട് മുറിച്ചതാൽ 
ആട്ടിയോടിച്ചു തുരത്തീടണം  

2014, ജൂലൈ 21, തിങ്കളാഴ്‌ച

നല്ല സംസ്ഥാനം ഏത് ?

2014, ജൂലൈ 15, ചൊവ്വാഴ്ച

ആദ്യത്തെ കൊച്ചി യാത്ര.....

പ്രീ ഡിഗ്രിക്ക് പഠിക്കുന്ന കാലം. നേവിയിലും എയർ ഫൊർസിലും ഒക്കെ ആളെ എടുക്കുന്ന പരസ്യം കാണുമ്പോൾ വെറുതെ നോക്കി ചിരിക്കും. കാരണം അതിനു വേണ്ട നെഞ്ചളവും ആരോഗ്യവും ഒന്നും പണ്ടേ ഇല്ല. എന്നാലും ഒരിക്കൽ ഒന്നപേക്ഷിച്ചു. വായു സേനയിലേക്ക് . കൊച്ചിയിൽ ആദ്യ എഴുത്ത് പരീക്ഷ. അത് കഴിഞ്ഞു ജയിച്ചാൽ മാത്രം ഫിസിക്കൽ ടെസ്റ്റ്‌. പരീക്ഷ എഴുതാനുള്ള കത്ത് കിട്ടിയതും വളരെ സന്തോഷത്തിലായി. മറ്റൊന്നും കൊണ്ടല്ല. കൊച്ചിയും കപ്പലും ഒക്കെ കാണാലോ.....

ഉമ്മ സമ്മതം മൂളിയില്ല എന്ന് മാത്രമല്ല 'നീ അവിടെ പരീക്ഷക്ക് എത്താതെ ആയിപ്പോട്ടെ' എന്ന് പ്രാകുകയും ചെയ്തു. അതിന് കാരണമുണ്ട് മൂത്ത മകൻ നിലവിൽ വായുസേനയിൽ ഉണ്ട്. രണ്ടു മക്കളെ രാജ്യസേവനത്തിനു വിട്ടു കൊടുക്കാൻ വേണ്ട മനോവിശാലതയോന്നും നമ്മുടെ ഉമ്മക്കില്ല.

അമ്മാവൻ കൊച്ചിയിൽ ഉണ്ട്.ഏറണാകുളം കെ എസ് ആർ ടി സി ഡിപ്പോയിൽ ആണ് ജോലി.അവിടെയെത്തിയാൽ പിന്നെ മറ്റു കാര്യങ്ങൾ മൂപ്പർ നോക്കിക്കോളും. എന്നാലും സുഹൃത്ത് കൂടിയായ മറ്റൊരു സഹോദരൻ നിരന്തരം എന്നെ ഭയപ്പെടുത്തി. അതിൽ ചിലത് ഇങ്ങനെ;

'നീ കോഴിക്കോട് ജില്ല വിട്ട് പുറത്ത് പോയിട്ടുണ്ടോ? പോണ വഴിക്ക് എന്തെങ്കിലും പ്രശ്നം ഉണ്ടായാൽ എന്ത് ചെയ്യും? പിന്നെ ഞമ്മക്ക് നിന്റെ പരീക്ഷ കഴിഞ്ഞ് രണ്ടു ദിവസം അവിടെ തങ്ങാം. കപ്പൽ ശാല കാണാം. വിവരണം നീണ്ടു പോയപ്പോൾ കക്ഷിയെ കൂടി കൂടെ കൂട്ടാൻ തീരുമാനിച്ചു.

കോഴിക്കോട് കെ എസ് ആർ ടി സി സ്റ്റാന്റിൽ നിന്നും വൈകുന്നേരത്തോടെ യാത്ര തിരിച്ചു. രാത്രി കുറച്ചായപ്പോൾ കുറ്റിപ്പുറം സ്റ്റാൻഡിൽ എത്തി.

 ' അര മണിക്കൂർ ഭക്ഷണ സമയം'. കണ്ടക്ടർ പറഞ്ഞു.

ഞങ്ങൾ ഡ്രൈവറും കണ്ടക്ടറും കയറിയ ഹോട്ടലിൽ തന്നെ കയറി. പോക്കറ്റിൽ 50 രൂപയുണ്ട് . അത് തന്നെ ധാരാളം. കൊച്ചിയിൽ എത്തിക്കഴിഞ്ഞാൽ പിന്നെയൊക്കെ അമ്മാവൻ നോക്കിക്കൊള്ളുമല്ലോ.
ഞങ്ങൾ ബീഫ് ഫ്രൈയിയും പൊറാട്ടയും ഒർഡർ ചെയ്തു.

'നാളെ പരീക്ഷ ഒക്കെ എഴുതനുള്ളതല്ലേ നല്ല സ്റ്റാമിന വേണം നന്നായി തട്ടിക്കൊ'

സഹോദരന്റെ വാക്കുകളിൽ ഞാനും പരീക്ഷയുമായുള്ള ബന്ധം വ്യക്തം. വയറു നിറച്ചും കഴിച്ചു. ആദ്യം കൈ കഴുകാൻ പോയത് ഞാനാണ്. കയ്യിൽ തുവാല ഉണ്ടായിരുന്നില്ല. കയ്യും മുഖവും കഴുകിയതും മൂക്കിൽ നിന്നും ചീരാപ്പ് വരാൻ തുടങ്ങി. കുറെ ഒക്കെ കുപ്പായത്തിൽ തുടച്ചു. എന്നാൽ ചീരാപ് നിക്കുന്നില്ല. ഒന്ന് തഴൊട്ട് നോക്കിയപ്പോൾ കാണുന്നത് ചീരാപ്പല്ല ചോര.... അന്നിട്ട പുതിയ കുപ്പായം നിറയെ ചോര...... മൂക്കിൽ നിന്നും മലവെള്ളം പോലെ വരുന്നു.

മറ്റു യാത്രക്കാരും ഡ്രൈവറും കണ്ടക്ടറും ഒക്കെ ഓടിയെത്തി. തൊട്ടടുത്ത നർസിംഗ് ഹോമിൽ എന്നെ എത്തിച്ചു. ഡ്രൈവറും കണ്ടക്ടറും ഒരേ സ്വരത്തിൽ പറഞ്ഞു ആക്സിഡന്റ്റ് അല്ല. ബ്ളീഡിംഗ് ആണ്. ആശാസത്തോടെ നർസുമാർ പ്രാഥമിക ശുശ്രൂഷ ആരംഭിച്ചു. മുഖത്തും വായിലും ഐസ് വെച്ചു നോക്കി. ഫലമില്ല രക്തം വായിലൂടെ കട്ടയായി തുപ്പുന്നു. ഞാനുടനെ അവരോടു ചോദിച്ചു.

'ഇവിടെ ചോര കിട്ടുമോ? എന്റെ ഗ്രൂപ്പ് അറിയില്ല. ആദ്യം അത് നോക്കൂ. എന്നിട്ട് ഉടനെ രക്തം സംഘടിപ്പിക്കൂ. എന്റെ ചോര ഇപ്പോത്തീരും.ഇത് പുതിയ കുപ്പായമാണ് ഇതിലെ ചോരക്കറ ഇനി പോകില്ല.'

നെർസുമാർ നിർദയം പരസ്പരം നോക്കി ചിരിച്ചു. ഉടനെ ഡോക്ടറും എത്തി. ഞാൻ ഡോക്ടറോടും ചോദ്യം ആവർത്തിച്ചു. അദ്ധേഹം എന്റെ മൂക്കിലേക്ക് കയറ്റി വെക്കാനുള്ള തുണിക്കഷണം ചുറ്റുന്ന തിരക്കിലാണ്. അങ്ങനെ അത് മുഴുവനും മൂക്കിൽ തിരുകി കയറ്റി. പിന്നെ പറഞ്ഞു. ' മിണ്ടരുത്'.
ഞാൻ വായ തുറക്കാൻ ശ്രമിച്ചപ്പോൾ ഡോക്ടർ ആവർത്തിച്ചു. 

' മിണ്ടിയാൽ താൻ തുമ്മും. തുമ്മിയാൽ മൂക്കിലെ തുണി തെറിക്കും. പിന്നെ രക്തം വീണ്ടും വരും'. 

ഡോക്ടർ സഹോദരനും പണി കൊടുത്തു. 'കുറച്ചു നേരത്തേക്ക് ഇവന്റെ മൂക്ക് പൊത്തി പിടിക്കുക. വായ വഴി ശ്വസിച്ചോളും'. 

കുറച്ചു കഴിഞ്ഞപ്പോൾ രക്തമൊക്കെ വരുന്നത് നിന്നു. എങ്കിലും നേരം പുലരുവോളം സഹോദരൻ മൂക്ക് പിടിച്ചു തന്നെയിരുന്നു.

നർസിങ്ങ് ഹോമിൽ അഡ്മിറ്റായ വിവരം വീട്ടുകാരെ അറിയിക്കണമല്ലോ. തൊട്ടടുത്ത കട്ടിലിലിൽ ഒരു വൃദ്ധൻ കിടക്കുന്നുണ്ട്. മൂപ്പർ പതുക്കെ എണീറ്റ് എന്റെ അടുത്ത് വന്നു. എന്നിട്ട് ഒരു പാത്രം നീട്ടി പറഞ്ഞു.

'വായ തുറക്കെടാ... ത്തിരി പോടിയരിക്കഞ്ഞിയാ ഇതാട്ട് കുടിച്ചേ'.

'ചോര ഇനിയും വന്നാലോ? ഗ്ളുകോസ് കേറുന്നുണ്ടല്ലോ അത് മതിയാവും'. എനിക്ക് ചോര കണ്ട പേടി പോയിട്ടില്ല.

' ഒരു പെട അങ്ങ് വെച്ചുതരും. മിണ്ടാതെ കഞ്ഞി കുടിയെടാ'. അദ്ധേഹത്തിന്റെ ഗൌരവ ഭാവം എന്നെ ഭയപ്പെടുത്തി. കഞ്ഞി വാങ്ങി വലിച്ചു കുടിച്ചു. പിന്നെ ഞാൻ നാട്ടിൽ വിവരം അറിയിക്കേണ്ടതിനെ പറ്റി മൂപ്പരോട് ചോദിച്ചു.

'നീ മിണ്ടാതിരി അതിനൊക്കെ ആള് പോയിട്ടുണ്ട്. ഇന്റെ മോൻ ഇപ്പൊ അവിടെ എത്തിക്കാണും'.

വൈകുന്നേരം ആവുമ്പഴെക്കും വീട്ടിൽ നിന്ന് ആളെത്തി. ഞങ്ങളെ കാണാണ്ട് യാത്ര തിരിച്ച അമ്മാവനെയും സഹോദരൻ കുറ്റിപ്പുറത്ത് വച്ച് തന്നെ കണ്ടു. ഒരു ദിവസം കൂടി നർസിങ്ങ് ഹോമിൽ തങ്ങി. ഉമ്മ പറഞ്ഞ പോലെ തന്നെ കൊച്ചി കാണാതെ വീട്ടിലേക്ക് മടങ്ങി.

മൂന്ന് ദിവസം മുൻപ് വിട പറഞ്ഞ അമ്മാവനെ ഓർത്തപ്പോൾ മനസ്സിൽ വന്ന ഒരു സംഭവമാണിത് . എങ്കിലും 28 വർഷങ്ങൾക്കിപ്പുറവും വേദനയോടെ ഒരു കുറ്റബോധം മനസ്സിൽ കിടക്കുന്നു. അന്ന് സഹായിച്ച ആ വൃദ്ധനോട് സ്വന്തം അസുഖം എന്തെന്ന് പോലും ചോദിച്ചിരുന്നില്ല. ആ നല്ല മനുഷ്യന്റെ ഓർമ്മകൾക്ക് മുൻപിലും ഈ കുറിപ്പ് സമർപ്പിക്കുന്നു.

2014, ജൂൺ 20, വെള്ളിയാഴ്‌ച

അവധിക്കാലം

കൊല്ലപ്പരീക്ഷയുടെ അവസാന ദിവസം. ക്ളാസ് മുറിയിലെ ജനാലക്കപ്പുറത്തെ കാഴ്ചയിൽ ഉച്ച വെയിലിൽ പോള്ളിപ്പതച്ച സ്കൂൾ മുറ്റവും ബാബുമോന്റെ കവിൾത്തടങ്ങളും ഒരുപോലെ കാണപ്പെട്ടു. ഉപ്പ അവസാനമായി ഗൾഫിൽ നിന്ന് വന്നപ്പോൾ സമ്മാനമായിത്തന്ന പാർക്കർ പേനകൊണ്ട് ഉത്തരക്കടലാസിലെ അവസാന വരിയും എഴുതിത്തീർത്തപ്പോൾ, ഓരോ വരിയിലുമവൻ ഉപ്പയുടെ അനുഗ്രഹം കണ്ടു. 

പരീക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ കൂട്ടുകാരെല്ലാം വലിയ ആഹ്ലാദത്തിൽ . ചിലർ കൂട്ടം ചേർന്ന് വീടുകളിലേക്ക് തിരിച്ചു പോകുന്നു. മറ്റു ചിലർ പരസ്പരമിരുന്ന് ചോദ്യപ്പേപ്പർ നോക്കി ഉത്തരം ചർച്ച ചെയ്യുന്നു. പിന്നെ അവധിക്കാലത്തെ പരിപാടികൾക്ക് രൂപം നൽകുന്നു. കൊയിത്ത് കഴിഞ്ഞുണങ്ങി വരണ്ട പാടങ്ങളെല്ലാം ഇനി രണ്ടു മാസത്തേക്ക് അവർക്കുള്ളതാണ്‌. ചിലർക്ക് ഉല്ലാസ യാത്ര പോണം. മറ്റു ചിലർ അവധിക്കാലമൊരു വഴിക്കാക്കാൻ വരുന്ന ട്യുഷൻ മാഷേക്കുറിച്ചുള്ള ഭയത്തിലാണ് . 

ബാബുമോനും അനാഥാലയത്തിൽ നിന്നും സ്കൂളിൽ വരുന്ന മറ്റ് കൂട്ടുകാരും മാത്രമാണ് ഇപ്പോൾ ക്ളാസിൽ. സനാഥരായ കൂട്ടുകാരുടെ വർണ്ണനകളിൽ വിരിഞ്ഞ അവധിക്കാലം അവനെയും ചിലയോർമ്മകളിലേക്ക് കൊണ്ട് പോയി.

എല്ലാ സ്കൂൾ അവധിയിലും ഉപ്പ നാട്ടിൽ വരുമായിരുന്നു. അന്നെല്ലാം ഉപ്പ തന്നെയായിരുന്നു അവന്റെ കൂട്ടുകാരൻ. പോകുന്നിടത്തെല്ലാം കൊണ്ട് പോകും. എന്നും ഉല്ലാസ യാത്രകൾ . അന്നൊക്കെ ഉമ്മക്കും അടുക്കളക്കവധിയായിരുന്നു. 

ആ മധുര ചിന്തകൾക്കധികം ആയുസ്സ് നൽകാനനുവദിക്കാതെ വാർഡൻ അബു മാഷിന്റെ നിർദ്ദേശം വന്നു. അതനുസരിച്ച് എല്ലാവരും ഒറ്റ വരിയായി തങ്ങളുടെ താമസ സ്ഥലത്തേക്ക് നടന്നു. എന്നും അതാണ്‌ രീതി. ക്ളാസ്സിൽ വരുന്നതും പോകുന്നതും ഇതേ രീതിയിൽ. താമസ ഹാളിൽ എത്തിയതും അവിടത്തെ മറ്റു കൂട്ടുകാരെല്ലാം നല്ല ആവേശത്തിൽ. രണ്ടു മാസം ഇനി വീട്ടിൽ തന്നെ. അവരിൽ പലരെയും കൊണ്ട്പോകാൻ അടുത്ത ബന്ദുക്കൾ എത്തിയിട്ടുണ്ട്. ബാബുമോന്റെ മുഖത്ത് മാത്രം മ്ളാനത. അവൻ വീണ്ടും ചിന്തയിൽ മുഴുകി. 

ആറ് മാസം മുൻപ് വല്യുപ്പ കൂടി മരിക്കുന്നത് വരെ അവൻ ഉപ്പാന്റെ വീട്ടിൽ തന്നെയായിരുന്നു. ഉമ്മയും കൊച്ചു പെങ്ങൾ നസ്രിയും ഉമ്മായുടെ വീട്ടിലും. ഉപ്പയുടെ ആകസ്മിക വേർപാടോടെ ഉമ്മക്കങ്ങനെ വേണ്ടി വന്നു. ബാബുവിനെയും നസ്രിയെയും ഏറ്റെടുക്കാൻ പല യതീംഖാനക്കാരും വന്നു വിളിച്ചെങ്കിലും വല്യുപ്പ വിട്ടില്ല. താൻ ജീവിച്ചിരിക്കുമ്പോൾ തന്റെ കൊച്ചു മക്കൾ അനാഥരല്ലെന്നായിരുന്നു നിലപാട്. എന്നാൽ അദ്ദേഹം കൂടി വിട പറഞ്ഞപ്പോൾ ഭാഗം വെപ്പ് നടന്നു. ഓരോരുത്തരും അവരവരുടെ ഭാഗം എടുത്തപ്പോഴാണറിഞ്ഞത് ബാബുവും നസ്രിയും ഇനിമേൽ തറവാട് സ്വത്തിലവകാശികളല്ല. പിന്നീട് ഉമ്മ തന്നെയാണാ തീരുമാനമെടുത്തത്. 

"മോൻ അവിടെപ്പോയി നന്നായി പഠിച്ചു വരണം. ഉമ്മക്കും പെങ്ങക്കും തണലാവണം". കണ്ണീരിൽ കുതിർന്ന ആ വാക്കുകളെ മറ്റാരും എതിർത്തതുമില്ല. 

അനാഥാലയത്തിന്റെ പരുക്കൻ ഭിത്തികൾക്കുള്ളിൽ നിന്ന് കൊണ്ട് ജനാലകൾക്കപ്പുറത്തെ ഉദ്യാന ശലഭങ്ങളെ തെല്ലൊരസൂയയോടെ നോക്കിയങ്ങനെ ചിന്തയിൽ മുഴുകിയിരിക്കെ, അബു മാഷ് വീണ്ടും വന്നു വിളിച്ചു. ബാബുവിനെ കൊണ്ട് പോകാൻ അമ്മാവൻ വന്നിരിക്കുന്നു. അവന്റെ മനസ്സ് തണുത്തു. വസ്ത്രമെല്ലാം പെട്ടിയിലാക്കി ഉമ്മാന്റെ വീട്ടിലേക്ക് പുറപ്പെട്ടു. വീണു കിട്ടിയ അവധിക്കാലം ഉമ്മയുടെയും നസൃവിന്റെയും കൂടെ കഴിയാൻ, കർക്കശ ജീവിത ചിട്ടകളിൽ നിന്ന് നഷ്ടബാല്യത്തിന്റെ ഓർമകളിലേക്കുള്ളൊരു തീര്‍ത്ഥയാത്രയെന്നോണം.

2014, മേയ് 20, ചൊവ്വാഴ്ച

പ്രവാസം

വെണ്മണൽത്തരിയിട്ടു മൂടിയാ
കൻ മരുഭൂവിന്നുള്ളിലായ്
ദൂരെയങ്ങകൽ ദിക്കിലേക്കായി
നീട്ടി വച്ചൊരാപാതയിൽ.....
ജീവിത ഭാരം കൈകൾക്കേകിയാ
ചക്ര വീണയിൽ മീട്ടി ഞാൻ
ചക്രവാളത്തിന്നപ്പുറത്തുള്ള
പൊൻ കിനാവിനെയോർത്തു പോയി.
സ്വന്തമായോരാമന്ദിരത്തിനായ്
വന്നതല്ലെയീ മണ്ണിതിൽ
ആഗ്രഹിച്ചോരാഗൃഹാ  സാഫല്യം
ആയിടാനാവതാകുമോ?...
ചൊല്ലിടട്ടെയെൻ പാതി ജീവനോ-
ടുള്ളിലുള്ളോരാ  സങ്കടം.
ഒഴികഴിവത് ചൊല്ലീടാനെനി-
ക്കർഹതയൊന്നുമില്ലേലും
എത്ര കാലമതെത്ര കാലമീ യാത്ര-
യെന്നതറിയില്ല .
ജീവിത സഖി കാത്തു നില്ക്ക നീ
സാന്ദ്രമായൊരാ രാവിനെ.
നഷ്ട ജീവിത ദാഹ മോഹങ്ങൾ
തീർത്തിടുന്നൊരാ നാളിനെ.
നാടണഞ്ഞോരാ നാളതിൽ കണ്ടോ-
രോർമ്മകൾ തിര തള്ളുമ്പോൾ,
കുഞ്ഞു മോളവൾ പുഞ്ചിരിയതെൻ
നെഞ്ചകം നിറകൊള്ളുമ്പോൾ,
ആർദ്രമാവുമെൻ മിഴിയിണകളി -
ലാശാ മന്ത്രം ചൊരിയൂ നീ....
അമ്പിളിയവൾ തന്നിടുന്നോരാ
ചുംബന മണി മുത്തുകൾ
ശോകമാർന്ന നിൻ കന്ദളങ്ങളിൽ
പൂവിതൾ സ്പർശമേകുമ്പോൾ,
പ്രേയസീ നിൻ  മാനസമതിൽ
ചന്ദനക്കുളിർ വീശില്ലേ?....
അത്ര പൊലുമൊരാശ്വാസമെനി-
ക്കേകീടാനാരുമില്ലല്ലോ.
ഏകനാണു ഞാനേകനാണു ഞാനീ
മരുഭൂവിൻ പാതയിൽ.
അർത്ഥമെത്തിര വന്നണഞ്ഞാലും,
വ്യർത്ഥമാകുമീ യൌവനം,
വ്യർത്ഥമാകുമീ ജീവിതം.
 ഓഡിയോ ഈ ലിങ്കിൽ ലഭ്യമാണ്

2014, മേയ് 12, തിങ്കളാഴ്‌ച

മരണത്തിന്റെ മാലാഖ


രാത്രി വളരെ വൈകിക്കാണും.  ഔക്കുവിനു ഉറക്കം വരുന്നില്ല. ഒന്നാം വാർഡിലെ അതുവരെ ഉള്ള കാഴ്ചകൾ അത്രക്കും ഭീതിജനകം ആയിരുന്നു. വൈകുന്നേരം ആണ് അവൻ  അവിടെ  എത്തിയത്. പത്താം ക്ളാസ്  പൊതു പരീക്ഷ കഴിഞ്ഞതും ആഹ്ളാദ തിമർപ്പിൽ പുഴയിൽ ചെന്ന് ഒന്ന് നീന്തി തുടിക്കാൻ കൂട്ട്കാരോടൊപ്പം പോയതാ. കുളിച്ചു കൊണ്ടിരിക്കെ കണ്ണും മുഖവും ചുവന്നു വരുന്നത് അവരിൽ ഒരാൾ പറഞ്ഞപ്പോഴും ഔക്കു അതത്ര ശ്രദ്ധിച്ചിരുന്നില്ല. വീട്ടിൽ എത്തിയതും ശരീരമാസകലം ചുവന്നു തുടുത്തു. മെഡിക്കൽ കോളേജ് ആശുപത്രി അടുത്ത് തന്നെ ഉള്ളതിനാൽ ഒന്ന് വന്നു കാണിച്ചു പോകാം എന്ന് കരുതിയിരുന്നെങ്കിലും  അഡ്മിറ്റ് ആവുമെന്ന്   കരുതിയിരുന്നില്ല.

ഓ പി സമയം കഴിഞ്ഞതിനാൽ അത്യാഹിത വിഭാഗത്തിൽ ആണ് ഔക്കു  എത്തിയത് . ഡോക്ടർമാർ അതിവേഗം എക്സ്റെയും ഇ സി ജി യും ഒക്കെ നോക്കി രണ്ടു ദിവസം നിരീക്ഷണത്തിൽ ഇരിക്കണം എന്ന തീരുമാനത്തിൽ കൊണ്ട് ഇട്ടതാ. തല്ക്കാലം നിലത്തു തന്നെ കിടത്തം. അങ്ങനെ ഓരോന്നാലോചിച്ച് കൊണ്ട് കിടക്കുമ്പോൾ  ബ്ളും ... ബ്ളും... എന്ന ശബ്ദം കേട്ട ഭാഗത്തേക്ക് ഔക്കു നോക്കി. തൊട്ടടുത്ത് തന്നെ, തന്നെ പോലെ   നിലത്ത് കിടക്കാൻ വിധിക്കപ്പെട്ട  ഒരു ചെറുപ്പക്കാരൻ അതാ രക്തം  ഛര്‍ദ്ദിക്കുന്നു. രക്തം ഔക്കു കിടന്ന പായയിലെക്കും തെറിച്ചു.  അധികം താമസിയാതെ ഡോക്ടർമാരും നർസുമാരും എല്ലാം എത്തി അയാളുടെ നെഞ്ചിൽ  അമർത്തിക്കൊണ്ടിരുന്നു. പിന്നെ  ഡോക്ടർമാർ കൈ എടുത്തു.   പുതപ്പ് അയാളുടെ മുഖത്തെ  മൂടി.   ഒരു കൂട്ടക്കരച്ചിൽ കേട്ടു . ഔക്കു പേടിച്ചരണ്ടു. ജീവിതത്തിൽ ആദ്യമായാണ് അവൻ മരണത്തെ നേരിൽ കാണുന്നത്. അവന്റെ കൈകാലുകൾ വിറക്കുന്നുണ്ടായിരുന്നു. എന്നാൽ ഇതെല്ലാം കണ്ടിട്ടും   നേരെ മുകളിലെ കട്ടിലിൽ മൂക്കിൽ ഒക്സിജൻ പൈപ്പും ഇട്ടു സുജായിയെ പോലെ ഒരുത്തൻ കിടപ്പുണ്ട് . ഖാദർക്ക. ഔക്കുവിന്  അയാളെ നേരത്തെ അറിയാം. 
 "അല്ല ഖാദർക്കാ,  ഇങ്ങൾ അല്ലെ പറഞ്ഞത് അസ്രായീൽ (മരണത്തിന്റെ മാലാഖ) വിളിക്ക്യാനായോരെയാണ്   കട്ടിലിൽ കിടത്തുന്നതുന്ന് . ഇന്നിട്ടിപ്പോ നിലത്തുന്നും ഒരാൾ പോയല്ലോ" ഔക്കുവിന്റെ ചോദ്യത്തിൽ പരിഭ്രമം.

"അത് ഇയ്യി അസ്രായീൽ വരുമ്പം ചോയിക്ക്യി"   അയാൾ ജനാൽ വഴി പുറത്തേക്ക്  കൈ നീട്ടി ആർക്കോ  എന്തോ ആംഗ്യം കാണിച്ചു കൊണ്ട് പറഞ്ഞു.

അപ്പോൾ തന്നെ  മറ്റൊരു കൂട്ടക്കരച്ചിൽ കൂടി  കേട്ടു . അതിൽ ഒരു വൃദ്ധൻ നെഞ്ചത്തടിച്ചു കൊണ്ട് വിലപിക്കുന്നത്  കൂടുതൽ വ്യക്തമായി കേൾക്കാം. 

"പടച്ചോനെ ഈ വയസ്സനെ ഇവിടെ ഇട്ടു കൊണ്ട് ഇന്റെ കുട്ടിനെ കൊണ്ട് പോയല്ലോ. ആ  ചോര പൈതലിനെ യത്തീം ആക്കി കളഞ്ഞല്ലോ"

ആ ചെറുപ്പക്കാരൻ ഗൾഫിൽ ആയിരുന്നു. ഭാര്യയെ പ്രസവത്തിനു കൊണ്ട് വന്നപ്പോൾ നെഞ്ച് വേദന മൂലം   ഈ മരണ വാർഡിൽ എത്തിയതാ. ഐ സി യു വിലേക്ക് എടുക്കും മുൻപ് തന്നെ അസ്രായീൽ വന്നു കൂട്ടി കൊണ്ട് പോയി. ഭാര്യ പ്രസവ വാർഡിൽ കുഞ്ഞുമായി ഉണ്ട്. ഈ വിവരം എല്ലാം ഖാദർക്കാ വഴി ആണ് ഔക്കു അറിയുന്നത് . ആപ്പോഴും ജനൽ വഴി  പുറത്തേക്കുള്ള  ആംഗ്യം  കാണിക്കാൻ ഖാദർക്ക മറക്കുന്നില്ല. 

അന്ന് രാത്രി തന്നെ മൂന്നാമതും അസ്രായീൽ വന്നു. ഖാദർക്കയിൽ നിന്നുള്ള വിവരം വെച്ച് അതൊരു ആദിവാസി യുവാവ്‌ ആയിരുന്നു. പനി മൂത്ത് കൊണ്ട് വന്നതാണ്.  പതിവ് പോലെ ഡോക്ടർമാർ എത്തി നെഞ്ചിൽ അമർത്തി നോക്കി.  പിന്നെ നിർത്തി . അയാളുടെ കൊച്ചു മകളും ഭാര്യയും അപ്പോഴും അയാളുടെ കാൽ പാദങ്ങൾ ഉഴിഞ്ഞു കൊണ്ടിരുന്നു. ധാരയായി ഒഴുകി വീണ അവരുടെ മിഴിനീർ തുള്ളികൾ   അയാളുടെ കാലുകളെ അനക്കിയില്ല. മറ്റാരും അത് കണ്ടതും ഇല്ല. പുറത്തേക്കുള്ള  ആംഗ്യം അപ്പോഴും ഖാദർക്ക കാണിക്കുന്നുണ്ടായിരുന്നു. പിന്നെ ഇതൊക്കെ ഒരു തുടർക്കഥ പോലെ ആയി. ഖാദർക്കായെ പോലെ തന്നെ ഔക്കുവിനും മരണംഒരു  ദൈനംദിന കാഴ്ച മാത്രം ആയി.

ഖാദർക്ക നല്ല സംസാരപ്രിയൻ ആണ് . രാത്രിയായാൽ  ഔക്കുവിനോട് ഓരോ തമാശകൾ പറഞ്ഞ് കിടക്കും.  കക്ഷിക്ക് ആസ്തമ ആണ്. മീൻ വിഴുങ്ങിയിട്ടൊന്നും ഫലം ഇല്ലാത്തതിനാൽ ഇടയ്ക്കിടെ ഇവിടെ വന്ന്  കിടക്കും. ശ്വാസകോശം അൽപം ഒന്ന് വികസിച്ചാൽ ഡിസ്ചാർജ് ആകും. ഭക്ഷണമായി കിട്ടുന്ന റൊട്ടിയും പാലും ഒന്നും ഖാദർക്ക  കഴിക്കാറില്ല. എല്ലാം ഔക്കുവിന് കൊടുക്കും. മൂപ്പർക്ക്  വേണ്ട ഭക്ഷണം വീട്ടിൽ നിന്ന് വരും. മൂപ്പരുടെ ജ്യേഷ്ഠൻ ആണ് കൊണ്ട് വരാറ്. പിന്നെ അയാൾ വാർഡ്‌ മുഴുവൻ ഒന്ന് നടക്കും. ഓരോദിവസവും  അസ്രായീൽ വരാനുള്ള സാധ്യത ഖാദർക്കയുമായി ചർച്ച ചെയ്യും. ഔക്കുവിന്റെ മരണ വാർഡിലെ കിടത്തം നീണ്ടു പോയി.  ദിവസവും രാവിലെ ഡോക്ടർമാർ വരും. ഓരോരോ പരിശോധനകൾ നിർദേശിക്കും. കാര്യമായ കുഴപ്പം ഒന്നും ഇല്ല. ഇടയ്ക്കു കഴിച്ച ഏതോ ഗുളികയുടെ അലർജി ആണെന്ന നിഗമനത്തിൽ അവർ എത്തിയിട്ടുണ്ട് . രണ്ടു ദിവസം കൂടി കഴിഞ്ഞാൽ പോകാം എന്ന് കൂടി കേട്ടപ്പോൾ ഔക്കുവിന്  ആശ്വാസം ആയി. അവന് വേണ്ട ഭക്ഷണം കുശാൽ ആയി കിട്ടുന്നതിനാൽ ഉമ്മ ദിവസവും വന്നു പോകും. കൂടെ കിടക്കാൻ സ്ഥലം ഇല്ലല്ലോ. 

മരണം ഔക്കുവിന് പരിഭ്രമുള്ള കാര്യം അല്ലാതായി. ഓരോ ദിവസവും അവനത് കാണുന്നു. പ്രസവ വാർഡിൽ നിന്നും മരണ വാർഡിലേക്കുളള യാത്ര മാത്രമാണ് ജീവിതം എന്ന് ഇതിനകം അവൻ മനസ്സിലാക്കിയിരുന്നു.

ഔക്കുവിന്  കാര്യമായി ഒരു വിഷമമേ ഉണ്ടായിരുന്നള്ളൂ. പരീക്ഷ ആയതിനാൽ രണ്ടാഴ്ച സിനിമക്ക് പോകാൻ കഴിഞ്ഞിരുന്നില്ല. വ്യാഴാഴ്ച  ആയി. ക്രൌണ്‍ തിയേറ്ററിൽ ഒരു നല്ല പടം ഓടുന്നുണ്ട്.  ഒരു പക്ഷെ നാളെ മാറിയേക്കാം.  അക്കാര്യം അവൻ ഖാദർക്കാനെ ധരിപ്പിച്ചു. 

"ഇവിടെ ഓരോരുത്തരും മരിക്കാൻ കെടക്കുന്നു.  അയിന്റെ എടക്ക് അനക്ക് സിനിമ മാറുന്ന വെഷമം.  സിനിമ കാണാത്ത സങ്കടത്തിൽ ഇയ്യി മരിക്കണ്ട.  ഡോക്ടർമാർ വന്നു പോയല്ലോ.  നൂണ്‍ ഷോക്ക് പോയിക്കോ, ഉച്ച കഴിഞ്ഞു തിരിച്ചു പോന്നാൽ മതി" 

ഖാദർക്കാൻറെ ഉറപ്പിൽ ഔക്കു  പോയി സിനിമ കണ്ടു വന്നു. തിയേറ്ററിൽ നാട്ടുകാരൻ  ആയ ശശിയെ  കണ്ട കഥ അവൻ ഖാദർക്കയുമായി പങ്കു വെച്ചു. എന്നാൽ ഔക്കുവിന്റെ ഉമ്മ ആശുപത്രിയിലേക്ക് പോകുന്ന വഴിക്കാണ് ശശിയെ കാണുന്നത്. ഔക്കു ആശുപത്രിയിൽ ആണെന്ന കാര്യം ശശി നിഷേധിച്ചു. തിയേറ്ററിൽ കണ്ട കാര്യവും പറഞ്ഞു. ഉമ്മക്ക്‌ വിശ്വസിക്കാൻ ആയില്ല. ഒടുവിൽ തർക്കം മൂത്തപ്പോൾ ഇരുവരും ആശുപത്രിയിൽ എത്തി.ഉമ്മയുടെ കൂടെ  ശശിയെ കണ്ടതും ഔക്കു കൂടുതൽ ക്ഷീണം അഭിനയിച്ചു. 

"ശശിയേ ഇന്റെ കുട്ടീനെ പറ്റി ഇല്ലാത്തത് പറയാൻ അനക്ക് എങ്ങനെ ധൈര്യം വന്നു." ഉമ്മ ശശിയോട്‌  പരിഭവിച്ചു 

"ഓൻ ഇവടുന്ന്  എങ്ങോട്ടും  പോയിട്ടില്ല ഇങ്ങക്ക് ആള് മാറിയതാ" ഖാദർക്കാന്റെ സാക്ഷ്യപത്രം കൂടി ആയപ്പോൾ ശശി ശരിക്കും ശശിയായി 

"നിനക്ക് ഞാൻ വെച്ചിട്ടുണ്ട് ആശുപത്രി വിട്ടു വാ" ശശി ഔക്കുവിന്റെ ചെവിട്ടിൽ പറഞ്ഞു. 

 അന്ന് ഖാദർക്കാക്ക്  നല്ല ക്ഷീണം കാണപ്പെട്ടു. സമയം രാത്രിയായി.

"മോനെ ഔക്കൂ ഞാൻ ഉറങ്ങിപ്പോയാൽ നീ ശ്രദ്ധിക്കണം. അസ്രായീൽ പുറത്തുണ്ട്. ഓൻ ചെലപ്പോ ആളറിയാതെ ഇന്റെ മൂക്കിലെ പൈപ്പ് തന്നെ ജനാലക്കു ഉള്ളിലേക്ക് കയ്യിട്ടു വലിച്ചെടുക്കും. പഹയന്  അറിയൂല, ഇതിന്റെ പൈസ  ഓന് കിട്ടൂലാന്ന്. വണ്ടി പോരെലേക്കു തന്നെ എത്തുവല്ലോ." ക്ഷീണത്തിലും പതിവ് നർമ്മം വിടാതെ ഖാദർക്കാ പറഞ്ഞു നിർത്തി. പിന്നെ മയക്കത്തിലേക്ക് വീണു. 

ഔക്കു ഒന്നും മനസ്സിലാവാതെ പുറത്തേക്ക് നോക്കി. ഖാദർക്കാൻറെ ജ്യേഷ്ഠൻ ആംബുലൻസിൽ ഇരിക്കുന്നു.അന്നത്തെ  ഇരയെയും തേടിയുള്ള പ്രാർത്ഥനയിൽ എന്ന പോലെ. ഖാദർക്കാ ഇടയ്ക്കിടെ പറയുന്ന അസ്രായീലിനെ ഔക്കു അപ്പോൾ കണ്ടു. ഔക്കു ഖാദർക്കാനെ തന്നെ നോക്കി ഉറങ്ങാതെ ഇരുന്നു. ഖാദർക്ക ഉണർന്നില്ല. ഡോക്ടർമാർ തന്നെ അദ്ധേഹത്തിന്റെ മൂക്കിലെ പൈപ്പ് എടുത്ത് മാറ്റി.ഇത്തവണ ജനലിനു പുറത്തേക്കുള്ള ആംഗ്യം കാണിച്ചത് ഔക്കു തന്നെയായിരുന്നു.  സിഗ്നൽ കിട്ടിയതും  ഖാദർക്കാ പറഞ്ഞ  ആ മയ്യിത്തിന്റെ അസ്രായീൽ വന്നു.  അന്നത്തെ ഇരയും കൂലിയും അയാൾക്ക്‌ താങ്ങാവുന്നതിലും അപ്പുറമായിരുന്നു.                          

                                                                                           -0-

2014, മേയ് 7, ബുധനാഴ്‌ച

കുറ്റിചൂളാൻ

കുറ്റിചൂളാൻ എന്ന് വിളിക്കപ്പെടുന്ന ഈ റൂഹാൻ കിളി, ഇവനെ ചിലർ കാലൻ കോഴി എന്നും വിളിക്കാറുണ്ട് .
കുട്ടി പ്രായത്തിൽ പലപ്പോഴും രാത്രി കാലങ്ങളിൽ ഇവന്റെ ശബ്ദം കേട്ടാൽ ഉമ്മ പറയും, ശബ്ദം അക്കരെ നിന്നാണെങ്കിൽ ഇക്കരെ മരണം. ഇനി ഇക്കരെ നിന്നാണെങ്കിൽ അക്കരെ മരണം. വീടിനു അധികം അകലെ അല്ലാതെ പുഴ ഉള്ളതിനാൽ പിറ്റേന്നത്തെ ആ ദുഃഖ വാർത്ത പുഴക്കക്കര നിന്നോ ഇക്കര നിന്നോ എന്നോർത്തും കൊണ്ട് ചെറിയ ഒരു ഉൾകിടിലത്തോടെ ഉറങ്ങിയിരുന്ന അന്നത്തെ രാത്രികൾ. എങ്കിലും കേവല യുക്തി ഉള്ളിൽ പറയുമായിരുന്നു അതിലൊന്നും വലിയ കാര്യം ഉണ്ടാവില്ല.

അങ്ങനെയിരിക്കെ 1977ലെ ആഗസ്ത് 17, ഒരു ബുധനാഴ്ച, നോമ്പ് മാസം രണ്ടാം തിയ്യതി, എനിക്ക് പ്രായം 8 വയസ്സ് . ബാപ ആശുപത്രിയിൽ ആണ്. നെഞ്ചു വേദനയെ തുടർന്ന് ചികിത്സയിൽ. നോമ്പെല്ലാം തുറന്ന് അങ്ങനെ ഇരിക്കുമ്പോൾ കുറ്റി ചൂളാന്റെ ശബ്ദം കേട്ടു. ഹൂ..ഹാ..ഹാ ... എന്ന രീതിയിൽ പേടിപ്പെടുത്തുന്ന ആ ശബ്ദം പുഴക്ക്‌ അക്കരെ നിന്ന് തന്നെ. ഉമ്മയുടെ മുഖം വല്ലാതായി. അതൊന്നും വലിയ കാര്യം ആക്കാതെ ഞാനും സഹോദരങ്ങളും കോലായിൽ കളിച്ചു കൊണ്ടിരുന്നു. രാത്രി ഒരു 12 മണിയോളം ആയിക്കാണും ഒരു മഞ്ചൽ റാന്തൽ വിളക്കിന്റെ അകമ്പടിയിൽ വീടിനു മുൻപിലേക്ക് വലിയൊരു ജനാവലിയോടെ വന്നടുക്കുന്നത് ഇന്നും ഓർമയിലെ മായാത്ത ചിത്രം ആണ്.

ചില കാര്യങ്ങൾ അങ്ങനെ ആണ്. ആകസ്മികം ആയി സംഭവിക്കുന്ന പലതും അവയ്ക്ക് മുൻപ് മനസ്സിൽ കയറിപ്പോയ അന്ധ വിശ്വാസങ്ങളുമായി ചേർന്ന് വരുമ്പോൾ അതൊരു വല്ലാത്ത ന്യായീകരണം സൃഷ്ടിക്കും. പിന്നീട് പലപ്പോഴും ഈ കാലൻ കിളിയുടെ കൂവൽ കേട്ടിട്ടുണ്ട്. വിശ്വാസം ഉറപ്പിക്കാൻ പത്ര താളുകളിലെ ചരമ കോളങ്ങൾ തേടി പോയെങ്കിലും കണ്ടില്ല.

നാട്ടു മാങ്ങ

നാട്ടു മാങ്ങ എല്ലാവർക്കും വല്ലാത്ത ഗൃഹാതുരത്വം ഉണ്ടാക്കുന്ന ഒന്നാണല്ലോ. ബാല്യത്തിലെ വേനൽ കാലം മിക്കതും അറ്റം കടിച്ചീമ്പി രസിച്ചു നടന്നിരുന്ന ആ കൊച്ചു മാങ്ങയിൽ ചെന്നെത്തി നിൽക്കും.

വീട്ടു പറമ്പിൽ വലിയ ഉയരത്തിൽ വളർന്നു നിൽക്കുന്ന ഒരു നാട്ടു മാവ് ഉണ്ടായിരുന്നു. ഉണങ്ങി കരിഞ്ഞ മാവിലകൽക്കും പുല്ലിനുമിടയിൽ പച്ചയും മഞ്ഞയും നിറത്തിൽ ഒരു കോഴി മുട്ടയോളം വലുപ്പം മാത്രമുള്ള നാട്ടു മാങ്ങ വീണു കിടക്കുന്നത് കാണുമ്പോൾ ഉള്ള ആഹ്ളാദം പ്രത്യകം പറയേണ്ടതില്ലല്ലോ. എങ്കിലും പകലത്തെ മാങ്ങ അങ്ങനെ കിട്ടാറില്ല. അതിനാൽ രാത്രി വീണു കിടക്കുന്ന മാങ്ങ പെറുക്കാൻ വേണ്ടി മാത്രം അന്നൊക്കെ അതിരാവിലെ എണീക്കും. ഒരിക്കൽ ഒരു അമളി പറ്റി. മാങ്ങ വീഴുന്ന ശബ്ദം കേട്ട് മാഞ്ചുവട്ടിൽ എത്തി. വെളിച്ചം ഉണ്ട്. വീണ മാങ്ങകളും പെറുക്കി രണ്ടാം കാര്യവും നിർവ്വഹിച്ചു കൊണ്ട് കുറെ നേരം അങ്ങനെ ഇരുന്നു. എന്നാൽ നേരം വെളുക്കുന്നതിനു പകരം പെട്ടെന്ന് ഇരുളുന്നത് ആണ് കാണുന്നത്. അപ്പോൾ ആണ് അറിയുന്നത് ആകാശത്ത് പൂർണ്ണ വട്ടത്തിൽ ഉള്ള അമ്പിളി അമ്മാവൻ മേഘ കൂട്ടത്തിൽ ഒളിക്കാൻ പോകുന്നു. പേടിച്ചരണ്ടു വീട്ടിൽ കയറി ക്ളോക്കിൽ നോക്കിയപ്പോൾ സമയം രണ്ടു മണി കഴിഞ്ഞതേ ഉണ്ടായിരുന്നുള്ളൂ.

2014, ഏപ്രിൽ 25, വെള്ളിയാഴ്‌ച

തീവണ്ടി യാത്ര


ഇന്നലെ ഞാനൊരു യാത്ര പോയി 
തീ വണ്ടിയിലായൊരു യാത്ര പോയി
നിദ്രയിൽ മുങ്ങിയാ സ്വപ്ന രാവിൽ.

വണ്ടിയിൽ കണ്ടൊരാ കാഴ്ചകളും,
നിറ ജാലകം തന്നൊരാ കാഴ്ചകളു-
മതിലോർമ്മയിൽ തങ്ങിയ ഭാവമെത്രാ...

നീർ, വറ്റി വരോണ്ടോരാ പുഴകളെത്രാ
ഇല പൊഴിയാലുണങ്ങിയ വൃക്ഷമെത്രാ
മഴ കനിയാതുണങ്ങിയ പാടമെത്ര
കവിൾ വാടി ചുളുങ്ങിയ ജീവനെത്ര

പിന്നെയു മുണ്ടാതാ കാഴ്ചകൾ വേറെയു-
മോടീ മറയുന്ന ജീവിത ചിത്രങ്ങൾ.
മേടകൾ ഫ്ളാറ്റുകൾ മന്ദിരങ്ങൾ തിരു-
മോടിയിൽ തീർത്തൊരാർഭാടമെത്രാ...

ആരാധനാലയ കൂട്ടങ്ങളും ബഹു-
കേമത്തിനോട്ടും പിറകിലല്ല.
വിണ്ണിലെ ദേവനും മണ്ണിലിറങ്ങിയാൽ
ധനവാന്റെ  ബന്ധുവായ് തീർന്നിതല്ലൊ .

ഉച്ച വെളിച്ചമെൻ മിഴികളെ തട്ടി-
യുണർത്തിയകറ്റിയീ വെള്ളി ദിനത്തിലെ
ഉച്ചപ്പിരാന്തിന്റെ നിദ്രയും സ്വപ്നവും.

ജാലകം പിന്നിട്ട കാഴ്ചകൾ വിട്ടോരാ
വണ്ടിതന്നുള്ളിലെ ജീവിതം കണ്ടു നേർ-
ചൊല്ലിടാൻ സാധ്യമതില്ലാതെ പോയല്ലോ.

                        -0-

2014, ഏപ്രിൽ 22, ചൊവ്വാഴ്ച

നാട് വിട്ട് പോകണം പോൽ !!!

ശംഖു വിളിച്ചവൻ പാടുന്നു കരിഷത്താൽ 
ശൂലം പിടിച്ചവനാടുന്നു പരുഷത്തിൽ 
ഗർഭം പറിച്ചവൻ ചൊല്ലുന്നരീശത്തിൽ,
സ്വത്വത്തെ വിട്ടുടൻ പോയിടേണം
നാടിനെ വിട്ടുടൻ പോയിടേണം
അമ്മയേ വിട്ടുടൻ പോയിടേണം
മറു നാടിനെ തേടി നീ പോയിടേണം.
പോകില്ല കാട്ടാളാ പോകില്ല
ഞാനെന്റെ-
യമ്മതൻ മണ്ണിടം വിട്ടതെങ്ങും.
കയ്യിലെ ശൂലമെൻ ചങ്കിൽ തറച്ചാലും
കത്തിച്ച പന്തമെൻ ജീവനെടുത്താലും
മങ്കകൾ മാനം നീ പിച്ചിയെറിഞ്ഞാലും,
പോകില്ല കാട്ടാളാ പോകില്ല
ഞാനെന്റെ-
യമ്മതൻ മാറിടം വിട്ടതെങ്ങും.
എങ്കിലും ചൊല്ലിടുമന്ത്യശ്വാസത്തിലും
എന്നമ്മ,  നിന്നമ്മയൊന്നു തന്നെ,
എൻ  മണ്ണും നിൻ മണ്ണുമൊന്നു തന്നെ.
പാഷാണഹൃദയത്തിൽ വേദാന്തമേൽക്കില്ല-
യെങ്കിലും ചൊല്ലിടാം മദമൊന്നു നില്ക്കുകിൽ,
മക്കൾ തൻ ചോരകൊണ്ടർപ്പണം ചെയ്യുകിൽ,
അമ്മ തൻ മാറും പിളർന്നൊലിക്കും
ചുടു ചോരയിൽ നാമങ്ങോലിച്ചു പോകും.

2014, ഏപ്രിൽ 13, ഞായറാഴ്‌ച

വിഷുക്കാലം


കണിക്കൊന്ന പൂത്തല്ലോ
വിഷുപ്പുലരിയിന്നല്ലോ

തേൻവരിക്ക കായിച്ചല്ലോ
മേടമാസമായല്ലോ

കണിക്കായികൾ  മൂത്തല്ലോ
വർഷകാലം വന്നല്ലോ.

നിലമുഴൂതു കൂട്ടട്ടെ 
വിത്തെറിഞ്ഞു പാകട്ടെ

പുള്ളുവത്തി പാടട്ടെ
പുള്ളുവൻ ചിരിക്കട്ടെ.

പൂത്തിരീകൾ  കത്തട്ടെ
കുഞ്ഞു കൈകളാടട്ടെ.

നന്മയെങ്ങും  വാഴട്ടെ
വിഷുക്കാലം വന്നാട്ടെ 

2014, ഏപ്രിൽ 7, തിങ്കളാഴ്‌ച

പൂവിൻ ധർമ്മം

ചൂടാ മലരേ വാടാ തളിരേ...
നിന്നെ കാണാനെന്തു രസം.
പൂന്തേൻ രസമെ കരളിൻ  കുളിരേ....
നിന്നെ ചൂടാനെന്തു കൊതി.

നിൻ മണമെന്നുടെ മേനിയിലെന്നും,
സുരഭില ഗന്ധമതേകട്ടെ.
നീയൊരു നാളിൽ വാടിടുമെങ്കിലും,
നിറവും മണവുമെനിക്കല്ലെ.

നിന്നിലെ പരിമളമെന്നിൽ മാത്രം-
വന്നു പതിക്കണമെന്നൊരു മോഹം.
പ്രേമവുമല്ലത് സ്നെഹവുമല്ലത്,
സ്വാർത്ഥതയാണത് സ്വാർത്ഥത മാത്രം.

നിന്നിലെ തേൻ കനിയൂറ്റിയെടുത്താ-
വണ്ടുകൾ പാറി നടക്കട്ടെ.
നിൻ ജനിപുടമതിലോടി നടന്നവർ,
നിന്നിലെ ദാഹം തീർക്കട്ടെ.

പ്രായമതെത്തും കാലമതോളം,
സ്നേഹമതേകീ മോഹമതെകീ.                            
നീ തൻ ധർമ്മം കായായ് കനിയായ്,
ചെടിയായ് മലരായ് വരൂ നീ വീണ്ടും.
-0-                                                                                           വര - മാർജിൻ സാക്കി 

2014, മാർച്ച് 31, തിങ്കളാഴ്‌ച

നേർവഴി



ശരി താനെന്നതിലുണ്ടൊരു ശരിയത്-
ശരമായപരന് ഗതമായില്ലേൽ..
ശരിയായിന്നലെ കരുതിയ പലതും- 
പിശകായിന്നൊരു വശമായില്ലേ ...
ശരിയായിന്നും കരുതും പലതും- 
പിഴവായൊഴിവായി  തെളിയാം നാളെ.
കാലികമായൊരു ശരിവഴിയതുവഴി-
കാലുകൾ നീക്കുക  മാനവ നേർവഴി.

2014, മാർച്ച് 26, ബുധനാഴ്‌ച

ഏകാഗ്രത


എഴുത്തുകാരൻ ഏകാഗ്രത കിട്ടാത്ത വിഷമത്തിൽ മനോരോഗ വിദഗ്ദനെ കാണാൻ പോയി.
ഡോക്ടർ: " എന്താ പ്രശ്നം?"
എഴുത്തുകാരൻ: "എഴുത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയുന്നില്ല. എഴുത്തിനിടെ ബാഹ്യ ഇടപെടൽ വരുമ്പോൾ എഴുതാൻ വെച്ചത് മറന്നു പോകുന്നു".
ഡോക്ടർ: "ഇതൊരു മനോവൈകല്യം ആണ് . ചികിത്സ വേണ്ടി വരും. ആട്ടെ എന്തൊക്കെ ആണ് എഴുതാറ് ?"
എഴുത്തുകാരൻ കഥകൾ പറയാൻ തുടങ്ങി. ഇടയ്ക്ക് ഡോക്ടർക്ക് ഫോണ്‍ വന്നു.
ഡോക്ടർ: " ഒരു നിമിഷം ഈ ഫോണ്‍ ഒന്ന് അറ്റൻഡ് ചെയ്തോട്ടെ."
ഫോണ്‍ വെച്ച ശേഷം ഡോക്ടർ: " അപ്പോൾ നമ്മൾ എവിടെ ആണ് പറഞ്ഞ് നിർത്തിയത് ?"
എഴുത്തുകാരൻ: " ഞാനും മറന്നു പോയി. സാരമില്ല ഡോക്ടർ മരുന്ന് കുറിച്ചോളൂ... നമുക്ക് ഒരുമിച്ചു കഴിക്കാം."
                        
                                                            -0-

കുറവ്

കുറവില്ലായിമയിലുണ്ടൊരു കുറവ്
കുറവേറിയാലതുമൊരു കുറവ്.

കറവന്മാരിലുമില്ലൊരു കുറവ്
കറവപ്പശുവാമതുമൊരു കുറവ് .

അറിവില്ലായിമയിലുണ്ടൊരു കുറവ്
പറയാഞ്ഞില്ലേലതുമൊരു കുറവ് .

കറിയിലയില്ലേലതിനൊരു  കുറവ്
കറിയിലയായാലതുമൊരു കുറവ്.

കറുമുറ തിന്നാലുണ്ടൊരു കുറവ്
പറപറ പോകണമെന്നൊരു കുറവ്.

                    -0-

2014, മാർച്ച് 24, തിങ്കളാഴ്‌ച

ഉമ്മയും മകനും

ഔക്കു രാവിലെ മീൻ വാങ്ങാൻ വീട്ടിൽ നിന്നും പോകുക ആണ്
"മുള്ളനോ നെത്തലൊ ഉണ്ടെങ്കിൽ ഉണ്ടെങ്കിൽ 5 ഉറുപ്പ്യക്ക്‌ വാങ്ങിക്ക്യോ, ഒരു കിലോ പൂളെയിം "
പോകുന്നതിനു മുൻപ് ഉമ്മ ഓർമ്മിപ്പിച്ചു

ഔക്കുവിനു ജാഥ ഒക്കെ വല്യ ഇഷ്ടാണ്. അതാ പോണ വഴിക്ക് ഒരു ജാഥ. ശരിക്കും ജാഥ അല്ല റൂട്ട് മാർച്ച്. അല്ല അതിനുള്ള പരിശീലന ജാഥ. ഔക്കുവിനു രസം കേറി അവനും അതിന്റെ ഭാഗം ആയി

അങ്ങനെ ഔക്കുവും തന്റെ വിരി നെഞ്ചു മുന്നോട്ടും വിരിക്കുണ്ടി പിന്നോട്ടും ആഞ്ഞു പിടിച്ചുകൊണ്ടു കൈകൾ രണ്ടും മുന്നോട്ടും പിന്നോട്ടും പായിച്ചു വിളിക്കാൻ തുടങ്ങി

"ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്......ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്"

മീനും പൂളയും വാങ്ങാൻ പോയ ചെക്കനെ കാണാതായപ്പോൾ ഉമ്മ പിറുപിറുത്തുകൊണ്ട് അന്വേഷിച്ചിറങ്ങി

"കള്ള ബഡ്കൂസ് ചെക്കൻ എവിടെ പോയി കേട്ക്കാ... "

ജാഥയുടെ കൂട്ടത്തിൽ ഉള്ള ഔക്കുവിനെ ഉമ്മ ദൂരെ നിന്ന് തന്നെ കണ്ടു ഔക്കു ഉമ്മാനെയും. മീനിന്റെ കാര്യം ഒക്കെ ഔക്കു മറന്നു പോയിരുന്നു

റൂട്ട് മാർച്ചിന്റെ ഇടയുലൂടെ ഔക്കു ചോദിച്ചു

"ന്തൈ മ്മാ ന്തൈ...... ന്തൈ മ്മാ ന്തൈ......
ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്......ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്"

"പ്പോ... അംക്കെ ആട്ന്നു..." ഇതും പറഞ്ഞ് ഉമ്മ തന്നെ മീൻ ചാപ്പയിലേക്ക് പോയി.

                                                         -0-

ലാഭമില്ലാത്ത കച്ചവടം

ഇന്ന് രാവിലെ മെഡിക്കൽ ഷോപ്പ് വരെ ഒന്ന് പോകേണ്ടി വന്നു.

മലയാളി ആണെന്ന് തോന്നുന്ന ഒരു കക്ഷി, ചുണ്ടിൽ വിരലു കൊണ്ട് വരച്ചു എന്തോ ആവശ്യപ്പെടുന്നുണ്ട്. ആൾ പുതിയ പ്രവാസി ആയിരിക്കണം.

ഫാർമസിസ്റ്റിനു കാര്യം പിടി കിട്ടി. അദ്ദേഹം ഉടനെ സാധനം എടുത്തു കാണിച്ചു ചോദിച്ചു 

"ലാബല്ലോ ..? "

"ലാഭല്ലെ ഇത് വിക്കണോ?"

കക്ഷിയുടെ എടുത്തടിച്ച പോലുള്ള മറു ചോദ്യം

എനിക്കുറപ്പായി. കക്ഷി മലയാളി തന്നെ.


                                                                    -0-
               
                                               

മറക്കാത്ത കുറ്റം

അയമൂട്ടിക്കാക്ക് ഹജ്ജിനു പോകാനുള്ള നറുക്ക് കിട്ടി. ഇക്കാ സുഹൃത്തുക്കളെയും നാട്ടാരെയും ഒക്കെ കണ്ടു പൊരുത്തപ്പെടീക്കലിന്റെ തിരക്കിൽ ആണ്. എല്ലാവരോടും ചെന്ന് , വാക്കാലോ അല്ലാതെയോ തന്റെ ഭാഗത്ത് നിന്ന് വന്നു പോയ വല്ല പാകപ്പിഴകളും ഉണ്ടെങ്കിൽ പൊറുത്തു തരുവാൻ അപേക്ഷിച്ച് അങ്ങനെ ഒടുവിൽ വി കെ സി ഔക്കുവിനെയും കണ്ടു.

"മോനെ ഔക്കു അന്നോടും ഞാൻ പലപ്പോഴും ദേശ്യപ്പെട്ടിട്ടുണ്ട് . സമയത്തിനു പള്ളീൽ പോകാതെ തെണ്ടി തിരിഞ്ഞു നടന്നതിനും വെടക്ക് കൂട്ടുകെട്ടുകളും ആയി ചേർന്ന് സിനിമക്കും ഒക്കെ പോയി കറങ്ങി നടന്നതിനും മറ്റും ആയിരുന്നു അത് . ഒക്കെ അന്റെ നല്ലതിന് വേണ്ടി ആയിരുന്നു. എന്നാലും മോന് വല്ല വെഷമവും തോന്നിയിരുന്നു എങ്കിൽ എനിക്ക് പൊറുത്തു തരണം. ഞാൻ ഇക്കൊല്ലം ഹജ്ജിനു പോകുവാ"

ഔക്കു പറഞ്ഞു "ഒക്കെ പൊറുക്കാം ഒരു കാര്യം ഒഴിച്ച് അത് ഞാൻ മരിച്ചാലും പൊറുത്തു തരൂലാ"

"എന്താ മോനെ അത് " അയമൂട്ടിക്കാക്ക് കാര്യം അറിയാൻ തിടുക്കം ആയി.

"വേറെ ഒന്നും അല്ല ഇങ്ങളെ മോൾ ആമിനത്താത്തന്റെ പുതുക്കത്തിനു ഞാൻ ലോറീൽ കേറിയപ്പം ഇങ്ങള് പിടിച്ചു ഇറക്കീലെ.. എല്ലാരും കാണെ... അതിപ്പളും ഇന്റെ മനസ്സീന്നു പോയിട്ടില്ല."

                                                                         -0-

ഔക്കുവിന്റെ ക്രിക്കറ്റ്

കൗമാരത്തിലെ ക്രിക്കറ്റ് കളി. വലുതല്ലാത്ത ഗ്രൌണ്ട്. തൊട്ടടുത്ത് തന്നെ ഒരു പോട്ട കിണർ ഉണ്ട്. വീടണിയാൻ ഇല്ലാത്ത നാടോടികൾ അധികവും പ്രാഥമിക കൃത്യം അതിലേക്ക് നിവ്വഹിക്കും.

ഔക്കൂ  നല്ലൊരു  ആത്മാർഥത ഉള്ള ഫീൽഡർ ആണ്. ഇന്നവൻ കിണറിനു അടുത്താണ് ഫീൽഡ് ചെയ്യുന്നത് കളി നടക്കുന്നു. ഒരു ഉഗ്രൻ ഷോട്ട് പന്ത് നേരെ കിണറിനു മേലേക്ക്. ഔക്കൂ  ഒന്നാം തരം ഡയിവിലൂടെ പന്ത് ഗ്രൌണ്ടിനു ഉള്ളിലേക്ക് തട്ടി വിട്ടു. ഔക്കൂ കിണറിലേക്കും.

കിണറിനു ഉള്ളിൽ നിന്നും ഔക്കൂ " എന്നെ പോന്തിക്കിനെടാ പഹയമാരെ "

കിണറിനു മോളിൽ നിന്ന് എല്ലാരും ഒരേ സ്വരത്തിൽ "അന്നേ കിട്ടീട്ട് ഇനി കാര്യം ഇല്ല"

                                                                 -0-

ഔക്കുവും അപ്പൂട്ടി ഏട്ടനും

വിളക്കിൻ കാലിന്റെ ചോട്ടിൽ ഔക്കു എന്ന വി കെ സി ഔക്കു ഫ്രീ ആവുമ്പോൾ അപ്പൂട്ടി ഏട്ടന്റെ കൊപ്ര പീടികയിൽ സഹായിക്കാൻ പോകും. ചായക്കും സിനിമക്കും ഉള്ള വക പലപ്പോഴും അങ്ങനെ കിട്ടാറുണ്ട്.

ഒരു ദിവസം അപ്പൂട്ടി ഏട്ടൻ കൊപ്ര വെയിലത്ത് ചിക്കി കഴിഞ്ഞ ശേഷം ഔക്കുനോട് പറഞ്ഞു " ഔക്കൂ ഞാൻ ഒരു ചായ കുടിച്ചു വരാം ഇയ്യ് കാക്ക കൊപ്ര കൊത്തുന്നത് നോക്കണേ"

"ശരി അപ്പൂട്ടി ഏട്ടാ ഞാൻ നോക്കിക്കോളാം ഇങ്ങള് ചായ കുടിച്ചു വരി, വരുമ്പം ഇനിക്കും ഒന്ന് കൊണ്ടോരി" ഔക്കു മറുപടി കൊടുത്തു

അപ്പൂട്ടി ഏട്ടൻ ചായയും കുടിച്ചു ഔക്കുവിനു ഒരു ചായയും കടിയും ആയി വന്നു. അപ്പോൾ കണ്ട കാഴ്ച, കാക്കകൾ കൂട്ടമായി കൊപ്പര എല്ലാം കൊത്തി തിന്നുന്നു, ഔക്കു ചെങ്ങായിമാരുമായി സോറ പറഞ്ഞിരിക്കുന്നു.

"ഓ ശരിയാ ഔക്കൂനോട് കാക്കനെ നോക്കാനേ പറഞ്ഞിരുന്നുള്ളൂ തെളിക്കാൻ പറയാൻ വിട്ട് പോയി" അപ്പൂട്ടി ഏട്ടൻ തെറ്റ്  മനസ്സിലാക്കി.
                                   
                                                                  -0-

വീണ്ടും ചില വർഗ്ഗീയ ചിന്തകൾ

വർഗ്ഗീയത ആണ് ഇന്ത്യയുടെ ഏറ്റവും വലിയ ശാപം എന്ന് ചിലരെങ്കിലും ഇപ്പോഴും ആണയിട്ടു പറയുന്നു. പ്രത്യേകിച്ചും ഇടതു പക്ഷം . മറ്റു പല പാർട്ടികളും   ഇതത്ര കാര്യമാക്കുന്നുമില്ല. പോരാത്തതിന് ബി ജെ പി ലീഗ് എസ ഡി പി ഐ തുടങ്ങിയ പാർട്ടികളുടെ ജീവനാഡിയും ഇത് തന്നെ.

അപ്പോൾ ഇതൽപം ചർച്ചക്ക് എടുക്കേണ്ട വിഷയം തന്നെ അല്ലെ?   ജനിതകമായിർ ഓരോ ജീവിയും അതിന്റെ ജീനിൽ തന്നെ കുടി കൊള്ളുന്ന സ്വാർഥത എന്ന വികാരം നില നിൽപ്പിന്റെ അടിസ്ഥാന ഘടകം ആയി നിൽകുമ്പോൾ തന്റെത് എന്ന് തോന്നുന്ന എല്ലാറ്റിനോടും സ്വാഭാവികം ആയി തോന്നുന്ന അടുപ്പം ഒരു പരിധി വിടുമ്പോൾ വർഗ്ഗീയതയിൽ പരിണമിച്ചെത്തും എന്നത് അന്ഗീകരിച്ചാലും സാമൂഹ്യമായ നില നിൽപ്പിന് ഒരൽപം വിശാല കാഴ്ചപ്പാട് അനിവാര്യമായിടത്ത് മനുഷ്യൻ സ്വാർത്വ വികാരങ്ങൾക്കപ്പുറത്തേക്ക്  തീർച്ചയായും നയിക്കപ്പെടും

ഇവിടെ നമ്മൾ പ്രകടമായ വർഗ്ഗീയതയെ കുറിച്ച് വ്യാകുലപ്പെടുന്നത് എവിടെയങ്കിലും ഒരു വർഗ്ഗീയ കലാപമോ മറ്റോ ഉണ്ടാവുമ്പോൾ മാത്രമാണ്. കലാപങ്ങളും കൂട്ടക്കൊലകളും മനുഷ്യരിലെ വർഗ്ഗീയ ചിന്ത ഏതെങ്കിലും ഒരു ഘട്ടത്തിൽ എവിടെയെങ്കിലും പെട്ടെന്ന് ആസൂത്രിതം ആയോ അല്ലാതെയോ കേന്ത്രീകൃത സ്വഭാവം കൈവരിക്കുമ്പോൾ ആണ് സംഭവിക്കുന്നത്. എന്നാൽ ഇതിലേക്ക് കാര്യങ്ങൾ എത്തിക്കുന്നതിൽ നമ്മുടെ രാഷ്ട്രീയ പ്രസ്ഥാനങ്ങൾ വഹിക്കുന്ന പങ്ക് അപകടകരമാം വിധം വർധിച്ചു വരുന്നു. ഇതിൽ ഓരോ പാർട്ടിയും വഹിക്കുന്ന പങ്ക് ഒന്ന് പരിശോധിച്ച് നോക്കിയാൽ

സംഘ പരിവാർ ഉയർത്തുന്ന വർഗ്ഗീയ രാഷ്ട്രീയം അവരുടെ ഭാഷയിൽ ഉയർന്ന ദേശീയ ബോധവും അതുവഴി സ്വന്തം പാരമ്പര്യത്തിലെക്കും തിരിഞ്ഞു നടക്കാൻ ആവശ്യപ്പെടുന്ന ഒന്നാണ്. ഈ പാരമ്പര്യത്തെ നശിപ്പിക്കാൻ ശ്രമിക്കുന്നത് വൈദേശിക സെമിറ്റിക് മതങ്ങൾ ആണെന്ന് അവർ ആണ ഇടുന്നു. അതായത് ചരിത്രത്തോട് പ്രതികാരം ചെയ്യണം. എല്ലാ മുസ്ലീങ്ങളും ക്രിസ്ത്യാനികളും എല്ലാം ഹിന്ദുക്കൾ തന്നെ. അവർ സ്വന്തം പാരമ്പര്യത്തിലേക്ക് തിരിച്ചു വരണം.

അപ്പോൾ എന്താണ് നമ്മുടെ പാരമ്പര്യം? വർണ്ണ വ്യവസ്ഥിതിയുടെ  ദുരിദത്തിൽ നിന്നും രക്ഷ തേടി ഈ മതങ്ങളിൽ ഒക്കെ എത്തിപ്പെട്ട അധകൃതർ  തന്നെ ആണ് ഈ വിഭാഗങ്ങളിൽ ഭൂരിപക്ഷവും. ഇന്നും ഇന്ത്യയിലെ അധകൃത വർഗ്ഗത്തോട് സംഘ പരിവാരിന് പഴയ പാരമ്പര്യം മുറുകെ പിടിക്കാൻ ആവശ്യപ്പെടുമ്പോൾ കാര്യങ്ങൾ കൂടുതൽ വ്യക്തമാവും. ചിലപ്പോൾ ഒക്കെ അവർ തമാശയും പറയും മുക്കുവനെയും മുനിയാക്കും ഒരിക്കൽ തൊഗാടിയ കേരളത്തിൽ വന്ന് പറഞ്ഞതോർക്കുക കടലിലെ മീൻ പിടിക്കാൻ മുസ്ലീങ്ങളെ അനുവധിക്കരുത് അത് ഹിന്ദുക്കളുടെ അവകാശം ആണ്. അധികാരത്തിലേക്കുള്ള കുറുക്കു വഴികൾ തേടുന്ന സന്ഘി ഭാഷ്യം പലപ്പോഴും അങ്ങനെ ആണ് .   

ഇനി മുസ്ലീം വർഗ്ഗീയ രാഷ്ട്രീയത്തിന്റെ കാര്യം എടുത്താൽ അതിൽ ലീഗ്, ജമാഅത്തെ ഇസ്ലാമി, പിന്നെ തൃശൂർ പൂരത്തിലെ  കുടമാറ്റത്തെക്കാൾ വേഗത്തിൽ പേര് മാറ്റുന്ന എസ ഡി പി ഐ തുടങ്ങിയ കക്ഷികളും ആണ് ഇവരുടെ ഒക്കെ  അടിസ്ഥാന വാദം വർഗീയതയിൽ ഊന്നി ആണെങ്കിലും വ്യത്യസ്ത രീതികളിലൂടെ ആണ് അവർ അത് അവതരിപ്പിക്കുന്നത്. ലീഗ് പറയുന്നു ന്യുനപക്ഷം ആയതിനാൽ തന്നെ സംഘടിതമായി നിന്ന് കൊണ്ട് ജനാധിപത്യപരമായി വില പേശണം . എസ ഡി പി ഐ ആവട്ടെ ഇതിന്റെ കൂടെ കുറച്ചു കായിക പ്രതിരോധം കൂടി ആവശ്യപ്പെടുന്നു. ഇനി ജമാഅത്തിന്റെ കാര്യം എടുത്താൽ ദൈവിക നിയമം ആണ് നടപ്പാക്കേണ്ടത്, അതിനാൽ ആ ഒരു നിയമ വ്യവസ്ഥിതി കൊണ്ട് വരാൻ ആവശ്യപ്പെടുന്നു. മുസ്ലീങ്ങളിൽ തന്നെ ഒരു ശതമാനത്തിന്റെ പിന്തുണ പോലും ഈ വാദത്തിന് ഇല്ലാത്തതിനാൽ ഇതിനെ കേവല മൗദൂദി ഫലിതം എന്നതിനപ്പുറം ജമാഅത്ത് കാരും ഇപ്പോൾ കാണുന്നില്ല. പിന്നെ ഇതിലൊക്കെ വലിയ ആശ്വാസം സൂഫിയിസം  ആണ് ഇന്ത്യയിൽ ഇസ്ലാമിനെ പരിചയപ്പെടുത്തിയതും വളർത്തിയതും. അവർ വർഗ്ഗീയത ഉയർത്തിയിരുന്നില്ല. അതിൽ തന്നെ ഇപ്പോൾ വേറിട്ട്‌ നിൽക്കുന്ന കാന്തപുരം വിഭാഗം പോലും ആ വാദം ഉയർത്തുന്നില്ല.  ഉസ്താദും കൂട്ടരും ഇടക്കൊക്കെ ചില മുടിയും മാത്രവും ഒക്കെ കൊണ്ട് വന്ന് ആളുകളെ ചിരിപ്പിച്ചു കളിക്കും എന്നല്ലാതെ മറ്റു ഉപദ്രവം ഇല്ല.

ഇവിടെ സാമാന്യ ജനത്തിന്റെ അടിസ്ഥാന ആവശ്യങ്ങൾ മേൽ പറഞ്ഞ കക്ഷികൾ ഒന്നും ഉന്നയിക്കുന്നില്ല എന്ന് മാത്രം അല്ല, ഉപരിപ്ലവവും വിഭാഗീയവും വൈകാരികവും ആയ വിഷയങ്ങൾ  സമൂഹത്തിൽ ഉയർത്തി  കൊണ്ട് വന്ന്, ജനങ്ങളിൽ ചേരി തിരിവുണ്ടാക്കി തങ്ങളുടെതായ വോട്ടു ബാങ്കുകൾ ഉണ്ടാക്കാൻ ശ്രമിക്കുന്നവർ ആണ്. ഈ രാഷ്ട്രീയ സംസ്കാരത്തിന് അറുതി വേണമെങ്കിൽ ഇത്തരം പാർട്ടികൾ തങ്ങളുടെ ഇത്തരം നിലപാടുകൾ മാറ്റി വെക്കുകയും  വിശാലമായ മതേതര ദേശീയ കാഴ്ചപ്പാടുകൾ ഉയർത്തി പിടിക്കാൻ തയ്യാറാവുകയും വേണം. എങ്കിൽ കുറച്ചെങ്കിലും ആളുകളിലെ വർഗ്ഗീയ ചിന്തയെ തളച്ചിടാൻ കഴിഞ്ഞേക്കും.

ശുഭ പ്രതീക്ഷയോടെ,

ജയ് ഹിന്ദ്‌ 

വർഗ്ഗീയതയെ നേരിട്ട് എതിർത്ത് തോൽപ്പിക്കാൻ കഴിയുമോ?

എന്താണ് വർഗ്ഗീയത?

ഇന്നത്തെ പ്രത്യേക രാഷ്ട്രീയ സാഹചര്യത്തിൽ പല കേന്ദ്രങ്ങളും കാര്യമായി ഉന്നയിക്കുന്ന ഒരു ചോദ്യം ആണിത്. അഴിമതി മുഖ്യ വിഷയം ആയി എടുത്തുകൊണ്ട് ആപ് രംഗ പ്രവേശം ചെയ്തത് മുതൽ ആണ് ഈ ആശങ്ക ഉടലെടുത്തത്. അതിന് ആദ്യം ഈ വർഗ്ഗീയത എന്നതിനെ നാം ഒരൽപം മനസ്സാസ്ത്രപരമായി തന്നെ കാണണം. ജാതി, മതം, വർഗ്ഗം, വർണ്ണം, ഭാഷ എന്നിങ്ങനെ വ്യത്യസ്ത ക്ലാസുകളിലൂടെ വെർതിർക്കപ്പെട്ടു കിടക്കുന്നത് ആണ് മനുഷ്യ വർഗ്ഗം. ഈ വർഗ്ഗ ക്ലാസ്സുകളിൽ ഉള്ള ഓരോ മനുഷ്യനും സ്വന്തം ക്ലാസ്സിൽ പെടുന്ന ആളുകളോട് പൊതുവെ അടുപ്പം കാണിക്കുന്നു. എന്നാൽ ഇതിനെ ഒരു വികാരം ആക്കി വളർത്തി എടുക്കുകയും അത് കടുത്ത അസഹിഷ്ണുതാ രൂപം കൈവരിക്കുകയും ചെയ്യുമ്പോൾ ആണ് അതിനെ നാം വർഗ്ഗീയത  എന്ന് വിളിക്കുന്നത്. 

വർഗ്ഗീയതക്ക്‌ സാമ്പത്തിക വശമുണ്ടോ?  

ഉണ്ടെന്നു തന്നെ ആണ് മനസ്സിലാക്കേണ്ടത്. പൊതുവെ മനുഷ്യൻ പരോപകാരശീലം ഉള്ള  ജീവി തന്നെ ആണ് . എന്നാൽ സമൂഹത്തിൽ ചില ക്ലാസ്സുകളിൽ ഉണ്ടാവുന്ന സാമ്പത്തിക അസന്തുലിതാവസ്ഥ അസംതൃപ്‌തി ആയും പിന്നീടത് വർഗ്ഗീയ വിധ്വെഷ്വമായും പരിണമിചേക്കാം. ഈ അവസ്ഥയിൽ  ആണ് ഏറ്റവും വലിയ അപകടം ഇരിക്കുന്നത്. ഇത്തരം ആളുകളിൽ തങ്ങളുടെ ദൈനതക്ക് കാരണം മറ്റൊരു ക്ലാസ്സിന്റെ അസന്തുലിതമായ വളർച്ച ആണെന്ന് അവരെ ബോധ്യപ്പെടുത്താൻ എളുപ്പം കഴിയും.  ഇവിടെ ആണ് ഫാഷിസം രംഗ പ്രവേശം ചെയ്യുന്നത്. ഈ അസന്തുലിത വളർച്ച എന്ന് പറയുന്നത്  ഏതു രീതിയിൽ ഉള്ളതും ആവാം. ഒരു പക്ഷെ യാഥാർത്ഥ്യവുമായി അതിന് ഒരു ബന്ദവും  ഉണ്ടായിക്കൊള്ളണം  എന്നില്ല. പിന്നീട് ഒരു തീപ്പൊരി മാത്രം മതി കാര്യങ്ങൾ അക്രമത്തിലേക്ക് വഴുതി വീഴാൻ.

ചുർക്കത്തിൽ വർഗ്ഗീയതയെ നേരിട്ട്  എതിർത്ത് തോൽപ്പിക്കാൻ കഴിയില്ല. കാരണം അത് കുടി കൊള്ളുന്നത് മനസ്സുകളിൽ ആണ്. അതിനാൽ തന്നെ നേരിട്ട് എതിർക്കുകയും തോൽപ്പിക്കുകയും  ചെയ്യേണ്ടത് ആദ്യം സമൂഹത്തിലെ അഴിമതിയും അതുപോലുള്ള മറ്റു ദൂശ്യങ്ങളെയും തന്നെ ആണ് . സമൂഹത്തിൽ സാമ്പത്തികായ അച്ചടക്കവും   ക്ഷേമവും സ്വുസ്ഥിരതയും ഉരുത്തിരിയുന്നതോട് കൂടി മാത്രമേ മനുഷ്യ മനസ്സുകളിൽ അതിന്റെ നൈസർഗ്ഗികമായ മാനവ ബോധവും പരസ്പര വിശ്വാസവും അതുവഴി ഉള്ള സാംസ്കാരിക ഉന്നമനവും ഒക്കെ സാധ്യമാവൂ. 

ലാഭവും വികസനവും

നിങ്ങൾ ഒരു ദിവസത്തിലെ ജീവിതത്തിലേക്ക് വരൂ .., രാവിലെ എണീക്കുന്നു. പല്ല് തേക്കുന്നു. ആഹാരം കഴിക്കുന്നു വാഹനം ഓടിക്കുന്നു ജോലിക്ക് പോകുന്നു. ഇവിടെ ജോലിക്ക് എത്തുന്നത് വരെ നമ്മൾ ഒരു പാട് ക്രയ വിക്രയങ്ങളുടെ വഴികളിലൂടെ കടന്നു പോയി. ആദ്യം തന്നെ പല്ല് തേക്കാൻ ബ്രഷും പേസ്റ്റും കയ്യിൽ എടുത്തപ്പോൾ ഒരു പക്ഷെ 50 രൂപക്ക്   നമ്മൾ അത് വാങ്ങിയത് ആവാം എങ്കിലും ആ രണ്ടു സാധങ്ങളും ആ രീതിയിൽ ആക്കി എടുക്കാൻ ഒരു നിർമ്മാണ കമ്പനി  ഇല്ലായിരുന്നു എങ്കിൽ നമുക്ക് ഒരു പാട് കാശ് വേണ്ടി വന്നേനെ. ഇവിടെ ഈ സൗകര്യം  ആണ് കൻസ്യുമരുടെ ലാഭം, എന്നാൽ അതിന്റെ നർമ്മാതാവിന്റെ ലാഭം അത്തരത്തിൽ ഉള്ള നൂറു കണക്കിന് ഉത്പന്നങ്ങൾ  വിൽക്കപ്പെടുകയും ആ വിൽപന തുക  അതിന്റെ നിർമ്മാണ ചിലവിനു മുകളിൽ എത്തി നിൽക്കുകയും ചെയ്യുമ്പോൾ  ആണ്. ഇത്രയും പറഞ്ഞതിൽ നിന്ന് ലാഭം ലാഭം എന്നത് എങ്ങനെ വികസനം ആയി മാറുന്നു എന്ന് മനസ്സിലാക്കാം, അല്ലാതെ മാർക്സിയൻ വാദ ഗതി അനുസരിച്ചുള്ള തൊഴിലാളിയുടെ മിച്ച മൂല്യത്തിൽ നിന്നൊന്നും അല്ല ലാഭം ഉരുത്തിരിയുന്നത് 

ഇനി നമ്മൾ ജോലിയിൽ പ്രവേശിക്കുന്നു. ഒരു ദിവസത്തെ അധ്വാനം നമ്മൾ തൊഴിൽ ഉടമക്ക് വിൽക്കുമ്പോൾ കിട്ടുന്ന വരുമാനം ഉപയോഗിച്ച് അതിന്റെ മൂല്യത്തേക്കാൾ എത്രയോ മടങ്ങ്‌  മൂല്യമുള്ള കാര്യങ്ങളിൽ നമ്മൾ ആ പണം വിനിയോഗിക്കുന്നു. അങ്ങനെ നമ്മുടെ കുട്ടികൾ പഠിക്കുന്നു വളരുന്നു. നമ്മളിലൂടെ കഴിവും ആരോഗ്യമുള്ള വലിയ ഒരു തലമുറ വീണ്ടും ജനിക്കുന്നു. അപ്പോൾ നമ്മൾ വിറ്റ നമ്മുടെ അധ്വാനവും നമുക്ക് ലാഭം അത് സ്വീകരിച്ച തൊഴിൽ ഉടമക്ക് അതിലും എത്രയോ ലാഭം. 

അതായത് ഈ ലാഭം എന്നത് മനുഷ്യന്റെ ഇതുവരെ ഉള്ള ജീവിത വിജയങ്ങളും  അതുവഴി ഉണ്ടായ വികസന നേട്ടങ്ങളും ആണ്. ഇത് ഇന്നോ ഇന്നലെയോ തുടങ്ങിയത് അല്ല. ഒറ്റയാന്മാരായി മൃഗ ജീവിതം നയിച്ചിരുന്ന നമ്മുടെ പൂർവ്വികർ കാർഷിക സംസ്കൃതിയിലേക്ക് കാൽ വെച്ചത് മുതൽ ഇത് തുടങ്ങി. ഓരോ ഗ്രൂപും വ്യത്യസ്ത ഉത്പന്നങ്ങൾ ഉല്പാദിപ്പിക്കുന്നതിൽ ഏർപ്പെട്ടു . അങ്ങനെ ഉൽപന്ന വിനിമയത്തിൽ തുടങ്ങി ഇന്നത്തെ ആധുനിക ഇ കൊമെർസിൽ എത്തി നിൽക്കുന്ന മനുഷ്യന്റെ  ചരിത്രം പറയുന്നത് കമ്മ്യുനിസവും സോഷ്യലിസവും ഒന്നും അല്ല. പച്ചയായ മുതലാളിത്വം അഥവാ കാലന്തരങ്ങളിലൂടെ രൂപവും ഭാവവും സ്വയം മാറിയും മറിഞ്ഞും വരുന്ന സ്വതന്ത്ര വ്യാപാരം ആണ് . 

എന്നാൽ ഇതൊന്നും എന്നും സമാധാന പരമായി തന്നെ വിനിമയം ചെയ്യപ്പെട്ടു എന്ന് പറയുന്നില്ല  ഇതിനൊക്കെ വേണ്ടി നിരവധി മനുഷ്യ ജീവനുകൾ ബലി കഴിക്കപ്പെട്ടിട്ടുണ്ട്. അടിമ ഉടമ വ്യവസ്ഥയിൽ നിരവധി അടിമ ജീവനുകൾ, ജന്മി കുടിയാൻ വ്യവസ്ഥയിൽ നിരവധി കുടിയാൻ ജീവനുകൾ, മുതലാളി  തൊഴിലാളി വ്യവസ്ഥയിൽ, നിരവധി തൊഴിലാളികളുടെ അധ്വാനവും വിയർപ്പും. ഇന്ന് അവയിൽ പലതിനും  രാഷ്ട്രീയ പരിഹാരം കാണാൻ മാത്രം നമ്മുടെ ജനാധിപത്യ ചിന്ത വളർച്ച പ്രാപിച്ചിട്ടുണ്ട്. അങ്ങനെ  മനുഷ്യ സംസ്കാരത്തോടൊപ്പം തന്നെ ഉള്ള സ്വതന്ത്ര വ്യാപാരം അതിന്റെ യാത്ര തുടർന്ന് കൊണ്ടേ ഇരിക്കും മനുഷ്യർ ഉള്ള കാലത്തോളം 

ആട് നക്കിയ ജീവിതം

പഠനം എല്ലാം ഒരു വഴിക്ക് ആയി തൊഴിൽ തെണ്ടി തേരാ പാരാ നടക്കുന്ന കാലം, ബാപ്പാന്റെ ഓഹരിയിൽ കിട്ടിയ ഒരു പീടിക ഉണ്ട്, എന്നാൽ മുതൽ മുടക്കാൻ കാശില്ല. അങ്ങനെ ഇരിക്കെ ഒരാശയം മനസ്സിൽ ഉദിച്ചു. പച്ചക്കറി കച്ചോടം തുടങ്ങിയാൽ എന്താ? വലിയ മുതൽ മുടക്കൊന്നും വേണ്ട. പറ്റിയ ഒരു പാർട്ണറെയും കിട്ടി. അങ്ങനെ ഞങ്ങൾ ഞങ്ങളുടെ  കൊച്ചു അങ്ങാടിയിൽ 24 മണിക്കൂറും തുറന്നു പ്രവർത്തിക്കുന്ന പച്ചക്കറി കട തുറന്നു.

പങ്കാളി പകൽ, ഞാൻ രാത്രിയിൽ. പകൽ വെളിച്ചം ദുഖമാണല്ലോ രാത്രി അല്ലെ സുഖപ്രദം എന്ന് ആരോ പറഞ്ഞത് എന്റെ കാര്യത്തിൽ അന്നൊക്കെ വളരെ ശരിയും ആയിരുന്നു. രാത്രി ഒരു സമയം കഴിഞ്ഞാൽ പിന്നെ അധികം ആരും കാണില്ല. അങ്ങനെ ഒറ്റക്കിരിക്കുമ്പോൾ എനിക്കൊരു കൂട്ട്‌കാരൻ വരുമായിരുന്നു കഴുത്തിൽ പണ സഞ്ചിയും തൂക്കി കൊണ്ട് ഉള്ളാളിൽ നിന്നുള്ള നേര്ച്ചക്കാരൻ ആട്. ഉള്ളാളിലേക്ക് വല്ല നേർച്ചയും ഉണ്ടെങ്കിൽ  ആ പണം കക്ഷിയുടെ സഞ്ചിയിൽ ഇട്ടാൽ മതി. സഞ്ചി നിറഞ്ഞാൽ ഈ ആട് മൂപ്പർ  അത് ഉള്ളാൽ പള്ളിയിൽ എത്തിക്കും. അതാണ്‌ വിശ്വാസം.  നാട്ടിലെ പല അവിഹിത ഗർഭങ്ങളുടെയും കാരണക്കാരൻ ഈ കക്ഷി തന്നെ ആണെന്ന് അറിയാമെങ്കിലും ഓസിക്ക്‌ കിട്ടീയ  വിശുദ്ധ ഗർഭത്തിൽ അവിടത്തെ പെണ് ആടുകളും സന്തോഷവതികൾ ആയി കാണപ്പെട്ടു.വാടിപ്പോകുന്ന പച്ചക്കറികൽ എല്ലാം ഞാൻ രാത്രിയിൽ അവനെ കൊണ്ട് തീറ്റിക്കും. അത് നോക്കി നിൽക്കുന്നതും ഒരു രസം തന്നെ ആയിരുന്നു. 

അങ്ങനെയിരിക്കെ ഒരു രാത്രി, വളരെ നേരം എന്റെ ആട് സുഹൃത്തിനെയും കാത്ത് അങ്ങനെ ഇരുന്നെങ്കിലും പഹയൻ എവിടെയോ വേലി ചാടാൻ പോയത് തന്നെ ആയിരക്കും എന്ന ധാരണയിൽ അവനോടു തെല്ലൊരു അസൂയയോടെ പലതും ആലോചിച്ചു എപ്പോഴോ മയക്കത്തിലേക്ക് വീണു പോയി. 

പിന്നെ ഉണരുമ്പോൾ യൗവനത്തിലെ തീക്ഷ്ണ  ചിന്തകൾക്ക് ചൊറിയാൻ വെച്ചിരുന്ന എന്റെ കുറ്റി താടിയിൽ വേറെ ആരോ വന്നു ചൊറിയുന്നു. അത് അവൻ തന്നെ ആയിരുന്നു. പഹയൻ എന്തിനാ എന്റെ മോന്തമ്മൽ വന്നിട്ട് ഉരസുന്നത് എന്ന് നോക്കി പകച്ചു നിൽക്കുമ്പോൾ ആണ് ആ ദയനീയ അവസ്ഥ കാണുന്നത്.
കടയിൽ അവൻ നന്നായി മേഞ്ഞിരിക്കുന്നു. എല്ലാം കുറേശ്ശെ മാത്രം കടിച്ചിട്ടിരിക്കുന്നു.  നേന്ത്ര പഴവും പൂവൻ പഴവും പയറും വെണ്ടക്കയും എന്ന് വേണ്ട എല്ലാം ഓരോ കടി കടിച്ചു ബാക്കി എനിക്ക് വിൽക്കാൻ വെച്ച് തന്ന അവന്റെ സ്നേഹത്തെ വാഴ്ത്താൻ എനിക്കിപ്പോഴും വാക്കുകൾ ഇല്ല. 

                                                              




-വരകൾക്ക്  കടപ്പാട്  - സക്കി -

ചൈന എന്ന കമ്മ്യുണിസ്റ്റ് മുതലാളി

കമ്മ്യുണിസത്തെ മൊത്തത്തിൽ നിരാകരിക്കുമ്പൊഴും  നമുക്ക് മുൻപിൽ ചൈന എന്നൊരു രാജ്യം ലോകത്തിലെ രണ്ടാമത്തെ സാമ്പത്തിക ശക്തിയായി ഇന്നും നില നിൽക്കുന്നു എന്നതും അധികം താമസിയാതെ അത് അമേരിക്കയെ പിന്തള്ളി ഒന്നാമത്തെ ശക്തിയായി വളരും എന്ന നിരീക്ഷണവും കാണാതെ പോയിക്കൂട.

അപ്പോൾ ഇന്ത്യ, ചൈന എന്നി രണ്ടു രാജ്യങ്ങളെ ഒന്ന് താരതമ്യത്തിൽ എടുത്താൽ എന്ത് കൊണ്ട് നമുക്കും ഒരൽപം ചൈനീസ് ലൈൻ പിന്തുടർന്ന് കൂടാ എന്ന ചോദ്യം പ്രസക്തമാണ്. ഇവിടെ ചൈന ആദ്യം കമ്മ്യുണിസ്റ്റ് പാതയിൽ ബഹുദൂരം മുന്നോട്ട് പോയെങ്കിലും സ്റ്റേറ്റ് കാപിറ്റലിസം എന്ന പഴി കേൾക്കാൻ തുടങ്ങിയിടത്ത് അത് പിന്നീട് കുറെ ഒക്കെ വികേന്ദ്രീകൃത മുതലാളിത്വ വഴിയും സ്വീകരിച്ചു തുടങ്ങിയത് വഴി അതിന്റെ വളർച്ച വീണ്ടും ത്വരിത ഗതിയിൽ തന്നെ ആണ്. ചരമ ഗീതം എഴുതി തുടങ്ങിയ പബ്ലിക് സെക്ടരുകളിലേക്ക് അവർ സ്റ്റെറ്റിന്റെ നിയന്ത്രണത്തോടെ തന്നെ സ്വകാര്യ നിക്ഷേപങ്ങൾ സ്വീകരിച്ചു തുടങ്ങി. അതും ബഹുരാഷ്ട്ര ഭീമന്മാരിൽ നിന്ന് പോലും.
പിന്നെ  ചൈന എന്റെ ഒരു കാഴ്ചയിൽ അവിടത്തെ കമ്മ്യുണിസ്റ്റ് പാർടിയുടെ ഉടമസ്ഥതയിൽ ഉള്ള ഒരു പബ്ലിക് മിറ്റഡ് കമ്പനി ആണ്. അവിടുത്തെ ജനങ്ങൾ ആ കമ്പനിയിലെ തൊഴിലാളികളും. ആ നിലക്ക് ലോകത്തിലെ തന്നെ ഏറ്റവും വലിയ കമ്പനി. അവരുടെ ഏറ്റവും വലിയ മൂലധനം എന്ന് പറയുന്നത് അവിടത്തെ ജനങ്ങൾ ആണ്. ലോകത്തിലെ ഏറ്റവും വലിയ മാനവ നിഭവ ശക്തി . അവർ ലോക മാർക്കറ്റ് പിടിച്ചടക്കുന്നത് ജനങ്ങൾ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്നതും എന്നാൽ ടോപ്‌ ക്വാളിറ്റി ആവശ്യം ഇല്ലാത്തതുമായ ഉൽപന്നങ്ങൾ കൊണ്ടാണ്. ഏറ്റവും കുറഞ്ഞ ചിലവിൽ ഇത്തരം ഉൽപന്നങ്ങൾ മാർക്കറ്റിൽ ഇറക്കാൻ രണ്ടാമത്തെ മാനവ നിഭവ  ശക്തിയായ ഇന്ത്യക്ക് പോലും സാധ്യമല്ല. ഇതാണ് ചൈനയുടെ വിജയ രഹസ്യം. അപ്പോഴും ഒരു സത്യം അവശേഷിക്കുന്നു. സാധാരണ ഏതൊരു കമ്പനിയിൽ നിന്നും തൊഴിലാളികൾക്ക്‌ വിടുതൽ  വാങ്ങാം. ചൈനയിലെ തൊഴിലാളികൾക്ക് അതും സാധ്യമല്ല. കാരണം അവരുടെ കമ്പനി അവരുടെ രാജ്യം തന്നെ ആണല്ലോ.

അപ്പോൾ പിന്നെ സമ്പൂർണ്ണ സതന്ത്ര സാമ്പത്തിക നയം മാത്രം ആണ് പോംവഴി എന്ന ധാരണ പൂർണ്ണമായും ശരിയായി കരുതാൻ വയ്യ. എന്നിരുന്നാലും, ജനാധിപത്യത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും അനുഭൂതി ആസ്വദിച്ചു കഴിഞ്ഞു പോയ ഇന്ത്യൻ ജനതയ്ക്ക് ഏക ധ്രുവ പാർടി ഘടന യിലേക്ക് മാറി വരുന്നതും വ്യത്യസ്ത സംസ്കാരികതകളെ എല്ലാം  ഉരുക്കി ചേർത്ത് ഒന്നാക്കി മാറ്റുക എന്നതോക്കെയോ ആലോചനയിൽ വരുത്താൻ കഴിയുന്ന കാര്യങ്ങൾ പോലും അല്ല. നമുക്കിങ്ങനെ ഒക്കെ തന്നെ അങ്ങനെ പോകാം