2014, സെപ്റ്റംബർ 28, ഞായറാഴ്‌ച

കള്ളന്മാരെ പിടിച്ച കഥ

അഴിമതിയും ഇന്ത്യൻ ജനാധിപത്യവും:

2014, സെപ്റ്റംബർ 17, ബുധനാഴ്‌ച

സ്വപ്ന യാഥാർത്ഥ്യം.

2014, സെപ്റ്റംബർ 15, തിങ്കളാഴ്‌ച

മുഹമ്മദ്‌

ഷംസുദ്ദീൻ നായരും മോഹനൻ ഇബനു മൊയ്തീനും

2014, സെപ്റ്റംബർ 9, ചൊവ്വാഴ്ച

അരസികൻ

ബാച്ചിലർ ലൈഫ് പ്രവാസ ജീവിതത്തിൽ ആർക്കും മറക്കാൻ കഴിയില്ല. ആ കാലങ്ങളിൽ ഒരുമിച്ചു ജൊലി ചെയ്തും ഒന്നിച്ചുറങ്ങിയും കഴിച്ചു കൂട്ടിയ നാളുകളിൽ ഓരോ പ്രവാസിയും ഓരോ കഥാപാത്രങ്ങൾ ആയി അവതരിപ്പിക്കപെടുന്നു. ആരോ ചരടിൽ കോർത്ത് ഇറക്കി വിട്ട കളിപ്പാവകൾ ആയി നാം സ്വയം മാറുന്നു. അല്ലെങ്കിലും ജീവിതം തന്നെ ഒരു പാവക്കൂത്ത് ആണല്ലോ.
സൈയ്തു അടക്കം ഞങ്ങൾ ആറു പേർ ഒരു കമ്പനിയിൽ ജോലി ചെയ്തു, ഒരേ റൂമിൽ മൂന്ന് ഇരട്ടക്കട്ടിലുകളിലായി കഴിഞ്ഞു കൂടിയ കാലം. ജോലി കഴിഞ്ഞു വന്നാൽ ഹാഷിം ഏതെങ്കിലും സിനിമാ കാസ്റ്റുമായി വരും. ചപ്പാത്തിയും ദാലും കഴിച്ചു കഴിഞ്ഞാൽ പിന്നെ പടം തുടങ്ങും. സൈയ്തു പടം കാണില്ല. അവൻ മുകളിലെ കട്ടിലിൽ കയറി വേഗം പുതപ്പിനുള്ളിൽ ചുരുളും. ഈ ഒരു അരസികൻ ഒഴിച്ചാൽ അശോകേട്ടനും മത്യുച്ചായനും കൊയക്കായും എല്ലാം സിനിമാ പ്രിയരാണ്.
ഒരു ദിവസം 'ആകാശദൂത് ' വന്നു. മലയാളക്കരയാകെ കണ്ണീരിൽ കുളിപ്പിച്ച ചിത്രം. പ്രവാസികൾ പൊതുവെ ഇത്തരം ചിത്രങ്ങൾ കൂടുതൽ ഇഷ്ടപ്പെടും. ഉള്ളിലെ താപം ഒഴുക്കിക്കളയാൻ കിട്ടുന്ന ഒരവസരവും അവൻ പാഴാക്കില്ല. പടം തുടങ്ങി ഞങ്ങൾ ലൈറ്റണച്ചു ഓരോരുത്തരും ഓരോ തോർത്ത് കയ്യിൽ കരുതി. അരസികൻ സൈയ്തു കട്ടിലിൽ അഭയം പ്രാപിച്ചു. ഓരോ തവണ ഞങ്ങൾ തോർത്ത് കൊണ്ട് കണ്ണ് തുടയ്കുമ്പോഴും സൈയ്തു പൊട്ടിച്ചിരിക്കാൻ തുടങ്ങും. പിന്നെ അവൻ ലൈറ്റിടും ഞങ്ങളുടെ കരച്ചിൽ കണ്ട് അവൻ തുള്ളിച്ചാടും. ഒടുവിൽ സഹികെട്ട് അവനെ റൂമിൽ നിന്ന് പുറത്താക്കി വാതിലടച്ചു. ഞങ്ങൾ കരച്ചിൽ തുടർന്നു. കുറച്ചു കഴിഞ്ഞ് സൈയ്തു വാതിലിൽ മുട്ടി. ഞങ്ങൾ വാതിൽ തുറന്നു
അവൻ കട്ടൻ ചായ കൊണ്ട് വന്നിരിക്കുന്നു. ഞങ്ങൾക്കത് കുടിക്കാൻ കഴിയുന്നില്ല പടം കളൈമാക്സിലെത്തി. ഞങ്ങൾക്ക് നിയന്ത്രണം വിട്ടു പിന്നെ കൂട്ടക്കരച്ചിലായി. സൈയ്തു നടുവിൽ നിന്ന് നൃത്തം വെയ്ക്കാൻ തുടങ്ങി. ആകെ ബഹളമയം. തൊട്ടടുത്ത റൂമിൽ നിന്നും ബംഗാളികൾ ഇറങ്ങി വന്നു. കാര്യം തിരക്കി. സെയ്തു സംഗതി പറഞ്ഞു. അവർക്ക് പൊട്ടിച്ചിരി. സെയ്തിനെ പിടിച്ചു കട്ടിലിൽ കൊണ്ടിട്ടു ഞങ്ങളും ഉറക്കത്തിലേക്ക് വീണു.
നാളുകൾ കുറേ കഴിഞ്ഞു. ഒരു ദിവസം ഞങ്ങൾ അത്താഴത്തിനു സെയ്തിനെ കാത്തിരിക്കുന്നു. അവനെ കാണാഞ്ഞു റോട്ടിലേക്കിറങ്ങി. ദൂരെ നിന്നും അവൻ പൊട്ടിച്ചിരിച്ചു കൊണ്ട് വരുന്നു. റൂമിലെത്തിയതും അവന്റെ ചിരി അട്ടഹാസമായി. പിന്നെ തളർന്നു കട്ടിലിൽ വീണു. കുറച്ചു കഴിഞ്ഞു ഞങ്ങൾ ആ വിവരം അറിഞ്ഞു. അവന്റെ വാപ്പ മരിച്ചു.