സമകാലികം എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
സമകാലികം എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2016, മാർച്ച് 19, ശനിയാഴ്‌ച

യമുനാ മാതാ കീ ജയ്‌ ...

ഏതാണ്ട് 500 വർഷങ്ങൾക്ക് ശേഷം മഹത് ഗുരു ശ്രീ ശ്രീ തിരുവടികളേക്കുറിച്ച് യമുനാ മൈദാനിയിൽ നടന്നേക്കാവുന്ന അനുസ്മരണ സമ്മേളനത്തിൽ നിന്ന്. 

'തിരുമേനിയുടെ ആദ്യ സംഗമം നടക്കുമ്പോൾ, യമുനാ ദേവിയും ഇതിലെ ഒഴുകുന്നുണ്ടായിരുന്നു . തിരുമേനിയുടെ യോഗ മഹാ സംഗമത്തിൽ പങ്കെടുക്കാൻ ലോകത്തിന്റെ നാനാ ദിക്കുകളിൽ നിന്നും ലക്ഷങ്ങൾ എത്തിയിരുന്നു. അധികാരി വർഗ്ഗം പല വഴിക്കും തിരുമേനിയെയും ഭക്തരെയും തടയാൻ ശ്രമിച്ചു. സർക്കാരിൽ ഒരു കൂട്ടർ കോടികണക്കിന് രൂപയുടെ പരിസ്ഥിതി നാശത്തിന്റെ കേസുമായി തടസ്സപ്പെടുത്താൻ വന്നു. രാഷ്ട്രപതി പരിപാടി ബഹിഷ്ക്കരിച്ചു. എന്നാൽ തിരുമേനിയുടെ അത്ഭുത സിദ്ധിയാൽ അതേ അതികാരി വർഗ്ഗം തന്നെ സൈന്യത്തെ അയച്ചു തിരുമേനിക്കും അനുയായികൾക്കും നദി കടന്നു നീങ്ങാനുള്ള പാലം പണിതു കൊടുത്തു. കാൽക്കൽ വീണു മാപ്പു പറഞ്ഞു.

പിന്നീടങ്ങോട്ട് എല്ലാ വർഷവും ഇന്നേ ദിവസം ആവുമ്പോഴേക്കും യമുനാമ്മയുടെ തീരം ഭക്ത ജനങ്ങളെ കൊണ്ട് നിറഞ്ഞു കൊണ്ടേയിരുന്നു. ഭക്തരുടെ എണ്ണം ലക്ഷങ്ങളിൽ നിന്ന് കോടികൾ ആയി ഉയർന്നപ്പോൾ യമുനാ മാതാ തന്നെ സ്വയം പിൻവാങ്ങി അതിവിശാലമായ ഈ മൈദാനം ഭക്തർക്കായി ഒരുക്കിത്തന്നു. ഉടനെ ഭക്തർ ഒന്നടക്കം ആർത്തു വിളിച്ചു'

യമുനാ മാതാ കീ ജയ്‌ ...

2016, ജനുവരി 4, തിങ്കളാഴ്‌ച

പാരമ്പര്യത്തിന്റെ അവകാശികൾ

ചരിത്രത്തിലെ മനോഹര നിർമിതികൽ എല്ലാം അതാതു കാലത്തെ രാജാക്കന്മാരുടെ പേരിൽ ആണ് അറിയപ്പെടുക. എന്നാൽ അവർ ആരും തന്നെ അത്തരം നിർമ്മിതികളിൽ വ്യക്തിപരമായി ഒരു സംഭാവനയും നൽകിയവർ ആയിരിക്കുകയും ഇല്ല. സ്വന്തം പേരിനും പ്രശസ്തിക്കും വേണ്ടി അതിനു പിന്നിൽ പ്രവർത്തിച്ചവരെ അവർ ചരിത്രത്തിൽ നിന്ന് തന്നെ തുടച്ചു മാറ്റാൻ മടി കാണിക്കാറുമില്ല. താജ്മഹലിന്റെ നിർമ്മാണത്തിനു പിന്നിലെ ആർകിറ്റെക്റ്റുകൾ ആരെന്നതിന് ഔദ്യോഗിക രേഖകൾ ഇല്ലാത്തത് ഒരു ഉദാഹരണം.

അതുപോലെ തന്നെ പാലസ് ഓഫ് പരലമെന്റ് എന്ന പേരിൽ അറിയപ്പെടുന്ന ആധുനിക ലോകത്ത് ഏറ്റവും ആർഭാടത്തോടെ നിർമിച്ച കൊട്ടാരവും ഒരു കമ്യുണിസ്റ്റ് നേതാവിന്റെ വകയാണ്. പേര് റുമേനിയൻ ഏകാധിപതിയയിരുന്ന നികോളാസ് ചെഷസ്ക്യു. അതോടെ ആ രാജ്യത്തെ തന്നെ അയാൾ കുത്തുപാളയെടുപ്പിച്ചു.

നമ്മുടെ തന്നെ അതിമനോഹരമായ പുരാതന ക്ഷേത്ര-കൊട്ടാര ശില്പങ്ങളുടെ എല്ലാം നിർമിതികൾക്ക് പിന്നിൽ പ്രവർത്തിച്ച കലാകാരന്മാരെ കുറിച്ചോ ആർകിറ്റെക്റ്റുകളേ കുറിച്ചോ അതാത് കാലത്തെ ഭരണാധികാരികൾ ഒരു രേഖയും നമുക്ക് നൽകിയിട്ടില്ല. സത്യത്തിൽ ആ കലാകാരന്മാരും ആർകിറ്റെക്റ്റുകളും ആണ് നമ്മുടെ ഇത്തരം സാംസ്കാരിക പാരമ്പര്യങ്ങളുടെ എല്ലാം നേരവകാശികൾ.

നിർമ്മാണം കഴിയുന്നതോടെ ആട്ടിയോടിക്കപ്പെടുന്ന അവരുടെ പിൻതലമുറയാവട്ടെ 'അമ്മി കൊത്താനുണ്ടോ... അമ്മി കൊത്താനുണ്ടോ.....' എന്ന് ചോദിച്ചു കൊണ്ട് നമ്മുടെ ഇടയിലൂടെ ഇപ്പോഴും നടന്നു പോവുന്നുമുണ്ട്. നാമവരെ നാടോടികൾ എന്ന് വിളിച്ചു നാട്ടിലൂടെ ഓടിക്കും. അവരുടെ ഒക്കത്ത് അല്പം തൊലി വെളുപ്പുള്ള കുഞ്ഞിനെ കണ്ടാൽ പിടിച്ചു വെക്കും. അടുത്ത പോലീസ് സ്റ്റെഷനിൽ വിവരവും അറിയിക്കും.

2015, ഒക്‌ടോബർ 5, തിങ്കളാഴ്‌ച

സുഹൃത്ത് പറഞ്ഞ കഥ.

ഒരു സുഹൃത്ത് പറഞ്ഞ കഥ.
-------------------------------------
അവൻ ജോലി ചെയ്യുന്ന സ്ഥാപനത്തിൽ മുൻപൊരു മാനേജർ ഉണ്ടായിരുന്നു. അയാൾ സ്ഥാനം ഏറ്റെടുക്കുന്നതിന് മുൻപ് ആ സ്ഥാപനം ഏതാണ്ട് അടച്ചു പൂട്ടലിന്റെ വക്കിൽ ആയിരുന്നു. ഉത്തരവാദിത്വം ഏറ്റെടുത്തതും സ്റ്റൊക്കിൽ കെട്ടിക്കിടന്ന പല ഉല്പന്നങ്ങളും അദ്ദേഹം നഷ്ട വിലക്ക് വിറ്റു കളഞ്ഞു. മുറുമുറുപ്പുകൾ ഉയർന്നുവെങ്കിലും കാശിന്റെ ഒഴുക്ക് സാധ്യമാവുകയും പുതിയ ഉൽപന്നങ്ങൾ സ്റ്റൊക്കിൽ സ്ഥാനം പിടിക്കുകയും ചെയ്തതോടെ സാവധാനം വില്പന കൂടാൻ തുടങ്ങി. സ്ഥാപനം ചെറിയ തോതിൽ വീണ്ടും പച്ച പിടിച്ചു..
ആ സ്ഥാപനത്തിൽ ഒരു ചായക്കാരനും ഉണ്ടായിരുന്നു. ചായ അടിക്കാനുള്ള അറിവല്ലാതെ മറ്റൊരു യോഗ്യതയും ഇല്ലെങ്കിലും ഒരിക്കൽ സ്ഥാപനത്തിന്റെ മുദീർ ആയിത്തീരും എന്ന് അയാൾ സ്വപ്നം കണ്ടു. ഈ ലക്ഷ്യം വച്ച് മുതലാളി വരുമ്പോൾ അയാൾ മുതലാളിയുടെ മുൻപിൽ വളരെ ആക്റ്റിവ് ആവും. നിലം തുടക്കും. പൊടി തട്ടും. കിടിലൻ ചായ ഉണ്ടാക്കി മുതലാളിയെ സൽകരിക്കും. സമയം കിട്ടുമ്പോൾ മാനേജരെ കുറിച്ചുള്ള ഇല്ലാകഥകൾ ഉണ്ടാക്കി മുതലാളിയെ തെറ്റിദ്ധരിപ്പിക്കും. ചെങ്ങായിക്ക് തന്റെ ഭാഷയല്ലാതെ അറബിയോ ഇന്ഗ്ലീഷോ ഒന്നും അറിയില്ലെങ്കിലും വാചകമടിക്ക് ഒരു കുറവും ഇല്ലാത്തതിനാൽ മുതാലാളി കൌതുകത്തോടെ അതൊക്കെ കേട്ടിരിക്കും.
അങ്ങനെ ആ സമയം വന്നെത്തി. ഏതാണ്ട് 10 വർഷം കഴിഞ്ഞപ്പോൾ മാനേജർ രാജി വച്ച് ഒഴിഞ്ഞു പോയി. നമ്മുടെ ചായക്കരാൻ മുതലാളിയെ ചെന്ന് കണ്ടു പറഞ്ഞു.
"മുതലാളിക്ക് വിരോധം ഇല്ലെങ്കിൽ സ്ഥാപനം ഞാൻ നടത്തിക്കോളം. പഴയ മാനേജരുടെ ശമ്പളം ഒന്നും എനിക്ക് വേണ്ട.മുതലാളി എന്താ ആഗ്രഹിക്കുന്നത് എന്ന് വച്ചാൽ അത് തന്നാൽ മതി".
"അതിന് എന്താ നിന്റെ യോഗ്യത". മുതലാളി.
"ചായപ്പണി ആണെങ്കിലും ബിരുദമൊക്കെനേരെത്തെ തന്നെ എനിക്കുമുണ്ട്".
ഇടക്ക് കാശു കൊടുത്ത് ഒപ്പിച്ചു വച്ച വ്യാജ ബിരുദവും എടുത്ത് കാണിച്ചു കൊണ്ട് അയാൾ പറഞ്ഞു. ചായക്കാരന് ഒരു ചാൻസ് കൊടുക്കാൻ മുതലാളിയും തീരുമാനിച്ചു. അങ്ങനെ ചായക്കാരൻ മുദീറായി.
അധികാരമേറ്റ ഉടനെ മറ്റു ജോലിക്കാരെ എല്ലാം വിളിച്ചു വരുത്തി അയാൾ പറഞ്ഞു.
"ഞാൻ ഈ സ്ഥാപനം ഉടച്ചു വാർക്കാൻ പോവുകയാണ്. നിങ്ങൾ എല്ലാവരും ഇനി മേൽ 12 മണിക്കൂർ ജോലി ചെയ്യണം. ഞാൻ 16 മണിക്കൂർ ജോലി ചെയ്യും. കക്കൂസെല്ലാം അവനവൻ തന്നെ വൃത്തിയാക്കണം. ഇന്ന് ഞാൻ തന്നെ ഇവിടത്തെ കക്കൂസ് വൃത്തിയാക്കും. ഊഴം വച്ച് ഓരോരുത്തരും ഓരോ ദിവസം അത് ചെയ്യണം".
അതും പറഞ്ഞ് അയാൾ ചൂലുമെടുത്ത് പോയി. കക്കൂസ് ക്ലീൻ ചെയ്യുന്ന രംഗം ഫോട്ടോ എടുത്ത് മുതലാളിക്ക് അയച്ചു കൊടുക്കാനും മറന്നില്ല.
മുറുമുറുപ്പുകൾ ഉയർന്നെങ്കിലും അത് അധികം നീണ്ടു നിന്നില്ല. കാരണം ചായക്കാരൻ ബോസ് അധിക സമയവും ഓഫീസിൽ ഉണ്ടാവാറില്ല. അയാൾ കിട്ടിയ വണ്ടിയും എടുത്ത് ഉഗ്രൻ കൊട്ടും വാങ്ങിയണിഞ്ഞു പർച്ചേസിങ്ങിനെന്നും പറഞ്ഞു ഊരു തെണ്ടൽ തുടങ്ങി. വല്ലപ്പോഴും ഓഫീസിൽ അത്തിയാൽ ആയി. മറ്റു ജീവനക്കാരും അവസരം നന്നായി ഉപയോഗിച്ചു. ഒടുവിൽ മുതലാളിക്ക് കിട്ടേണ്ടത് തന്നെ കിട്ടി.
-----------------------------
ഈ കഥക്ക് ജീവിച്ചിരിക്കുന്നവരോ അല്ലാത്തവരോ ആയ ആരെങ്കിലും ആയി വല്ല സാമ്യവും ഉണ്ടെങ്കിൽ അതിന് ഞാൻ ഉത്തരവാദിയല്ല

2015, ജൂലൈ 12, ഞായറാഴ്‌ച

ഭൂഗോള റിപ്പബ്ലിക്ക്

നമ്മുടെ ആവാസ ഗോളമായ ഭൂമിയിൽ നമ്മുടെ വർഗ്ഗം രൂപപ്പെട്ടിട്ട് അധിക കാലമൊന്നും ആയിട്ടില്ല. അതിനു മുൻപ് ഇതൊരു ഭൂഗോള റിപ്പബ്ലിക് ആയിരുന്നു സകല ജീവ വർഗ്ഗങ്ങളുടെയും.
തലച്ചോറിനു കിട്ടിയ മേൽകൈ കൊണ്ട് നാം ഭൂമിയിലെ രാജാക്കന്മാരും അടിമകളും ആയി. കൃഷി നമ്മെ സംസ്കൃതരും ഭൂമിയുടെ ഉടമസ്ഥരുമാക്കി. പിന്നെ വെട്ടിപ്പിടിച്ച ഭൂമികൾ രാജ്യങ്ങളായി വളർന്നു പരിണമിച്ചു. നമ്മുടെ എണ്ണം കൂടുന്നതിന് അനുസരിച്ച് നാം മറ്റുള്ള ജീവ വർഗ്ഗങ്ങളിൽ നമുക്ക് ആവശ്യം ഉള്ളവയെ വളർത്തി ആവശ്യം ഇല്ലാത്തവയുടെ ആവാസ വ്യവസ്ഥ പിടിച്ചെടുത്ത് മുന്നേറി. കാരണം നാമാണ് ഭൂമിയിലെ അധിപന്മാർ എന്ന് നാം തന്നെ നമ്മോട് നിരന്തരം ബോധിപ്പിച്ചുകൊണ്ടിരുന്നു...
അങ്ങിനെയെങ്കിൽ സ്വവർഗ്ഗത്തിന് പതിച്ചു കിട്ടിയ ഈ ഭൂഗോളത്തിലെ നമ്മുടെ എണ്ണം നാൾക്കുനാൾ കൂടി വരുന്നു എന്നത് അത്ര അധിക കാലം ഒന്നും ആയിട്ടില്ലാത്ത നമുക്കും ഭാവിയിൽ പ്രശ്നമായെക്കാം. ഇപ്പോൾ പരമ സുഖത്തിൽ കഴിയുന്ന നമ്മിൽ ചിലരെ പോലെ എല്ലാവർക്കും ജീവിക്കാൻ കഴിയില്ല. ഒരുപാട് പേർ കഷ്ടപ്പെട്ട് ജീവിച്ചു പോവുന്നതിനാൽ കുറച്ചു പേർ സുഖിച്ചു ജീവിച്ചു പോവുന്നു. ഇങ്ങനെ പോയാൽ നാളെ സുഖിച്ചവരുടെ തലമുറ മാത്രം അതിജീവനം നേടും.
പക്ഷെ നമുക്ക് വളർന്നത് തലച്ചോർ ആണ്. വിശേഷ ബുദ്ധി. അത് പല പ്രകൃതി നിയമങ്ങളെയും അതിജീവിക്കാൻ നമ്മെ ഇടക്കിടെ ഓർമ്മിപ്പിക്കുന്നു സഹജീവികളെ, കൂട്ടത്തിൽ കാലിടറിയവരെ കൂടെ കൂട്ടാൻ അത് നമ്മെ പ്രേരിപ്പിക്കുന്നു. അത് നമ്മുടെ സങ്കുജിത ജനിതക സ്വഭാവത്തെ കീഴ്പ്പെടുത്തില്ലേ...?. വെട്ടിപ്പിടിച്ചു വളച്ചു കെട്ടിയ അതിരുകൾ പരസ്പരം പൊളിച്ചെറിയില്ലേ....?. നാമോരിക്കൽ വീണ്ടും ഒരു ആഗോള റിപ്പബ്ലിക് ആയി മാറില്ലേ......?

2015, മാർച്ച് 28, ശനിയാഴ്‌ച

മാംസാഹാരം വർജ്ജിക്കുക....


ഇന്ത്യയിൽ ചില ഇടങ്ങളിൽ ചില മൃഗങ്ങളെ കൊന്ന് ഭക്ഷിച്ചാൽ 5 വർഷം വരെ ജയിലിൽ കിടത്തി സസ്യാഹാരം ശീലിപ്പിക്കും. ചിലപ്പോൾ പ്രാകൃതമായ രീതിയിൽ ആക്രമിക്കപ്പെട്ടു എന്നും വരാം.
മാംസാഹാരം വർജ്ജിക്കുക എന്നത് വെറും സംഘ പരിപാർ ആഹ്വാനം ഒന്നുമല്ല. മഹാത്മാ ഗാന്ധി മുതൽ സെക്യുലർ ചിന്ത വച്ച് പുലർത്തുന്ന ഒട്ടേറെ ആളുകൾ ഇത് പറഞ്ഞിട്ടുണ്ട്. ചില കോണുകളിൽ നിന്ന് മനുഷ്യൻ ജനിതകമായി തന്നെ സസ്യ ബുക്ക് ആണെന്നും ആണയിട്ടു പറയുന്നു. ഇത് ചരിത്രപരമായി തെറ്റാവാൻ ആണ് സാധ്യത. കാരണം മനുഷ്യൻ കൃഷി ചെയ്തു ജീവിക്കാൻ തുടങ്ങിയിട്ട് ഏകദേശം 10000 വർഷം ആവുന്നതേ ഉള്ളൂ. അതും വലിയ തോതിൽ തുടങ്ങിയത് ഏതാണ്ട് 5000 വർഷം മുൻപ് മാത്രം. തീ കണ്ടെത്തിയത് മുതൽ നാം മാംസം പ്രാധാന ആഹാരം ആയി ഭക്ഷിക്കാൻ തുടങ്ങിയിട്ടുണ്ട്. അതാവട്ടെ ഇന്നത്തെ മനുഷ്യ വർഗ്ഗം രൂപ്പെടുന്നതിനും മുൻപാണ്. അതിനാൽ തന്നെ നമ്മുടെ തലച്ചോർ ചോറും ചപ്പാത്തിയും ഒന്നും അല്ല ആവശ്യപ്പെടുന്നത് മാംസം തന്നെയാണ്. ഇറച്ചി വയറു മുട്ടെ തിന്നാൻ കഴിയില്ല. എന്നാൽ ചോറോ ബിരിയാണിയോ ഒക്കെ കുറച്ചു കൂടുതൽ തിന്നാലും തലച്ചോർ അറിയുന്നും ഇല്ല. ഇതിനു കാരണം നമ്മുടെ തലച്ചോറിനു പൂർവ്വികമായി തന്നെ ഇറച്ചി തീറ്റിക്കുന്നതിൽ ആണ് ട്രെയിനിംഗ് കിട്ടിയത് എന്നത് തന്നെ. അപ്പോൾ പിന്നെ പ്രമേഹം പോലുള്ള അസുഖങ്ങളുടെ മൂല കാരണവും അധികം വേറെ അന്വേഷിക്കേണ്ട കാര്യവും ഇല്ലല്ലോ. ഇതിനൊക്കെ വേണ്ടി വലിയ ഗവേഷണം ഒന്നും നടത്തേണ്ട ആവശ്യം ഇല്ല. ആധുനിക മനുഷ്യന്റെ ആദിമ ശേഷിപ്പ് ഇന്നും ഉണ്ടല്ലോ. അവരുടെ ആഹാര രീതി ഒന്ന് പോയി നോക്കിയാൽ മാത്രം മതിയാവും. ഇന്നും ചുരുങ്ങിയ ചിലവിൽ ഇരുമ്പും മറ്റു പോഷകങ്ങളും കിട്ടാൻ മനുഷ്യന് മാംസം അല്ലാതെ വേറെ വഴി ഇല്ല. എങ്കിലും മൃഗങ്ങളെ കൊല്ലുമ്പോൾ ഇന്ന് ചില വികസിത രാജ്യങ്ങൾ ഒക്കെ സ്വീകരിച്ചു വരുന്ന പോലുള്ള അവയ്ക്ക് പരമാവധി വേദന അറിയാത്ത രീതിയിൽ ഉള്ള രീതികൾ കണ്ടെത്തുക എന്നതിൽ ആവണം മനുഷ്യത്വം.

2014, ഓഗസ്റ്റ് 22, വെള്ളിയാഴ്‌ച

തീവ്ര വിപ്ളവക്കാർക്ക് നല്ല നമസ്കാരം

ആദിവാസി സമരം

രാഷ്ട്രം എന്നാൽ....

2014, ജൂലൈ 21, തിങ്കളാഴ്‌ച

നല്ല സംസ്ഥാനം ഏത് ?

2014, മാർച്ച് 21, വെള്ളിയാഴ്‌ച

ചില സാസ്കാരിക ചിന്തകൾ

ഭാരതീയ സംസ്കാരത്തെ കുറിച്ച് പറയുമ്പോൾ, ചിലർ പറയും ഈ സംസ്ക്കാരത്തെ തല്ലി കെടുത്താൻ ചിലർ ശ്രമിക്കുന്നു അതിനെ കാത്തു സൂക്ഷിക്കണം. മറ്റു ചിലർ പറയുന്നു എന്ത് സംസ്കാരം, ആയിരക്കണക്കിന് കൊല്ലം ലക്ഷക്കണക്കിന്‌ മനുഷ്യരെ കീഴാളർ ആക്കി അവരുടെ വിയർപ്പിൽ കുത്തി പൊക്കിയ സംസ്കാരത്തിന് എന്ത് മഹിമ?

ഒരു ജനതക്കും ചരിത്രത്തോട് പ്രതികാരം ചെയ്യാൻ കഴിയില്ല നമുക്കും. മനുഷ്യനെ മനുഷ്യൻ ചൂഷണം ചെയ്യുന്ന വ്യവസ്ഥിതികൾ ലോകത്ത് എല്ലാ ഇടത്തും ഉണ്ടായിട്ടുണ്ട്. മറ്റു ഇടങ്ങളിൽ കുടുംബവും സ്വകാര്യ സ്വത്തും ഒക്കെ രൂപപ്പെട്ട ഘട്ടത്തിൽ കുടുംബം വളർന്നു ഗോത്രങ്ങളും വർഗ്ഗങ്ങളും ഒക്കെ ആയി പരിണമിച്ചപ്പോൾ , ഭാരതത്തിൽ അത് വർണ്ണങ്ങൾ ആയി മാറി എന്ന് മാത്രം.

മനുഷ്യൻ അവന്റെ വളർച്ചയുടെ പാതയിലൂടെ സ്വന്തം സംസ്കാരത്തെയും വളർത്തി എടുക്കുകയും ഉപേക്ഷികെണ്ടവയെ ഉപേക്ഷിക്കുകയും ചെയ്തു പോന്നിട്ടുണ്ട്. അത് പോലെ നമ്മുടെ സംസ്കാരത്തിൽ തന്നെ രൂപപ്പെട്ടു വന്ന ഒട്ടേറെ മൂല്യ ബോധങ്ങൾ ഇന്നും നമ്മുടെ കൂടെ ഉണ്ട്. അതൊക്കെ സൂക്ഷിക്കേണ്ടത് തന്നെ. എന്നാൽ അതോടൊപ്പം കാലത്തിന്റെ ചവറ്റു കോട്ടയിൽ തള്ളേണ്ട പലതിനെയും അങ്ങനെ ചെയ്യാൻ ഇന്നും നമുക്ക് സാധിക്കുന്നില്ല. ഇന്ന് കീഴാളന് സ്വന്തം വർണ്ണം ഒരു ഭാഗ്യം ആണ്. മേലാള വർണ്ണത്തിൽ പിറന്നവന് അത് ഒരു ബഡായി കാര്യവും. ജനാധിപത്യ സംവിധാനത്തിനൊ ഇതൊക്കെ ഒഴിച്ച് കൂടാൻ പറ്റാത്ത വോട്ടു ബാങ്കുകളും . ചുരുക്കത്തിൽ നമ്മുടെ സാംസ്കാരിക ദൌർബല്യങ്ങൾ ഇനിയും നമ്മെ ഒരു പാട് കാലം പിന്തുടരും.