2016, മാർച്ച് 19, ശനിയാഴ്‌ച

യമുനാ മാതാ കീ ജയ്‌ ...

ഏതാണ്ട് 500 വർഷങ്ങൾക്ക് ശേഷം മഹത് ഗുരു ശ്രീ ശ്രീ തിരുവടികളേക്കുറിച്ച് യമുനാ മൈദാനിയിൽ നടന്നേക്കാവുന്ന അനുസ്മരണ സമ്മേളനത്തിൽ നിന്ന്. 

'തിരുമേനിയുടെ ആദ്യ സംഗമം നടക്കുമ്പോൾ, യമുനാ ദേവിയും ഇതിലെ ഒഴുകുന്നുണ്ടായിരുന്നു . തിരുമേനിയുടെ യോഗ മഹാ സംഗമത്തിൽ പങ്കെടുക്കാൻ ലോകത്തിന്റെ നാനാ ദിക്കുകളിൽ നിന്നും ലക്ഷങ്ങൾ എത്തിയിരുന്നു. അധികാരി വർഗ്ഗം പല വഴിക്കും തിരുമേനിയെയും ഭക്തരെയും തടയാൻ ശ്രമിച്ചു. സർക്കാരിൽ ഒരു കൂട്ടർ കോടികണക്കിന് രൂപയുടെ പരിസ്ഥിതി നാശത്തിന്റെ കേസുമായി തടസ്സപ്പെടുത്താൻ വന്നു. രാഷ്ട്രപതി പരിപാടി ബഹിഷ്ക്കരിച്ചു. എന്നാൽ തിരുമേനിയുടെ അത്ഭുത സിദ്ധിയാൽ അതേ അതികാരി വർഗ്ഗം തന്നെ സൈന്യത്തെ അയച്ചു തിരുമേനിക്കും അനുയായികൾക്കും നദി കടന്നു നീങ്ങാനുള്ള പാലം പണിതു കൊടുത്തു. കാൽക്കൽ വീണു മാപ്പു പറഞ്ഞു.

പിന്നീടങ്ങോട്ട് എല്ലാ വർഷവും ഇന്നേ ദിവസം ആവുമ്പോഴേക്കും യമുനാമ്മയുടെ തീരം ഭക്ത ജനങ്ങളെ കൊണ്ട് നിറഞ്ഞു കൊണ്ടേയിരുന്നു. ഭക്തരുടെ എണ്ണം ലക്ഷങ്ങളിൽ നിന്ന് കോടികൾ ആയി ഉയർന്നപ്പോൾ യമുനാ മാതാ തന്നെ സ്വയം പിൻവാങ്ങി അതിവിശാലമായ ഈ മൈദാനം ഭക്തർക്കായി ഒരുക്കിത്തന്നു. ഉടനെ ഭക്തർ ഒന്നടക്കം ആർത്തു വിളിച്ചു'

യമുനാ മാതാ കീ ജയ്‌ ...

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ