2014, മാർച്ച് 24, തിങ്കളാഴ്‌ച

മറക്കാത്ത കുറ്റം

അയമൂട്ടിക്കാക്ക് ഹജ്ജിനു പോകാനുള്ള നറുക്ക് കിട്ടി. ഇക്കാ സുഹൃത്തുക്കളെയും നാട്ടാരെയും ഒക്കെ കണ്ടു പൊരുത്തപ്പെടീക്കലിന്റെ തിരക്കിൽ ആണ്. എല്ലാവരോടും ചെന്ന് , വാക്കാലോ അല്ലാതെയോ തന്റെ ഭാഗത്ത് നിന്ന് വന്നു പോയ വല്ല പാകപ്പിഴകളും ഉണ്ടെങ്കിൽ പൊറുത്തു തരുവാൻ അപേക്ഷിച്ച് അങ്ങനെ ഒടുവിൽ വി കെ സി ഔക്കുവിനെയും കണ്ടു.

"മോനെ ഔക്കു അന്നോടും ഞാൻ പലപ്പോഴും ദേശ്യപ്പെട്ടിട്ടുണ്ട് . സമയത്തിനു പള്ളീൽ പോകാതെ തെണ്ടി തിരിഞ്ഞു നടന്നതിനും വെടക്ക് കൂട്ടുകെട്ടുകളും ആയി ചേർന്ന് സിനിമക്കും ഒക്കെ പോയി കറങ്ങി നടന്നതിനും മറ്റും ആയിരുന്നു അത് . ഒക്കെ അന്റെ നല്ലതിന് വേണ്ടി ആയിരുന്നു. എന്നാലും മോന് വല്ല വെഷമവും തോന്നിയിരുന്നു എങ്കിൽ എനിക്ക് പൊറുത്തു തരണം. ഞാൻ ഇക്കൊല്ലം ഹജ്ജിനു പോകുവാ"

ഔക്കു പറഞ്ഞു "ഒക്കെ പൊറുക്കാം ഒരു കാര്യം ഒഴിച്ച് അത് ഞാൻ മരിച്ചാലും പൊറുത്തു തരൂലാ"

"എന്താ മോനെ അത് " അയമൂട്ടിക്കാക്ക് കാര്യം അറിയാൻ തിടുക്കം ആയി.

"വേറെ ഒന്നും അല്ല ഇങ്ങളെ മോൾ ആമിനത്താത്തന്റെ പുതുക്കത്തിനു ഞാൻ ലോറീൽ കേറിയപ്പം ഇങ്ങള് പിടിച്ചു ഇറക്കീലെ.. എല്ലാരും കാണെ... അതിപ്പളും ഇന്റെ മനസ്സീന്നു പോയിട്ടില്ല."

                                                                         -0-

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ