2014, മാർച്ച് 24, തിങ്കളാഴ്‌ച

വീണ്ടും ചില വർഗ്ഗീയ ചിന്തകൾ

വർഗ്ഗീയത ആണ് ഇന്ത്യയുടെ ഏറ്റവും വലിയ ശാപം എന്ന് ചിലരെങ്കിലും ഇപ്പോഴും ആണയിട്ടു പറയുന്നു. പ്രത്യേകിച്ചും ഇടതു പക്ഷം . മറ്റു പല പാർട്ടികളും   ഇതത്ര കാര്യമാക്കുന്നുമില്ല. പോരാത്തതിന് ബി ജെ പി ലീഗ് എസ ഡി പി ഐ തുടങ്ങിയ പാർട്ടികളുടെ ജീവനാഡിയും ഇത് തന്നെ.

അപ്പോൾ ഇതൽപം ചർച്ചക്ക് എടുക്കേണ്ട വിഷയം തന്നെ അല്ലെ?   ജനിതകമായിർ ഓരോ ജീവിയും അതിന്റെ ജീനിൽ തന്നെ കുടി കൊള്ളുന്ന സ്വാർഥത എന്ന വികാരം നില നിൽപ്പിന്റെ അടിസ്ഥാന ഘടകം ആയി നിൽകുമ്പോൾ തന്റെത് എന്ന് തോന്നുന്ന എല്ലാറ്റിനോടും സ്വാഭാവികം ആയി തോന്നുന്ന അടുപ്പം ഒരു പരിധി വിടുമ്പോൾ വർഗ്ഗീയതയിൽ പരിണമിച്ചെത്തും എന്നത് അന്ഗീകരിച്ചാലും സാമൂഹ്യമായ നില നിൽപ്പിന് ഒരൽപം വിശാല കാഴ്ചപ്പാട് അനിവാര്യമായിടത്ത് മനുഷ്യൻ സ്വാർത്വ വികാരങ്ങൾക്കപ്പുറത്തേക്ക്  തീർച്ചയായും നയിക്കപ്പെടും

ഇവിടെ നമ്മൾ പ്രകടമായ വർഗ്ഗീയതയെ കുറിച്ച് വ്യാകുലപ്പെടുന്നത് എവിടെയങ്കിലും ഒരു വർഗ്ഗീയ കലാപമോ മറ്റോ ഉണ്ടാവുമ്പോൾ മാത്രമാണ്. കലാപങ്ങളും കൂട്ടക്കൊലകളും മനുഷ്യരിലെ വർഗ്ഗീയ ചിന്ത ഏതെങ്കിലും ഒരു ഘട്ടത്തിൽ എവിടെയെങ്കിലും പെട്ടെന്ന് ആസൂത്രിതം ആയോ അല്ലാതെയോ കേന്ത്രീകൃത സ്വഭാവം കൈവരിക്കുമ്പോൾ ആണ് സംഭവിക്കുന്നത്. എന്നാൽ ഇതിലേക്ക് കാര്യങ്ങൾ എത്തിക്കുന്നതിൽ നമ്മുടെ രാഷ്ട്രീയ പ്രസ്ഥാനങ്ങൾ വഹിക്കുന്ന പങ്ക് അപകടകരമാം വിധം വർധിച്ചു വരുന്നു. ഇതിൽ ഓരോ പാർട്ടിയും വഹിക്കുന്ന പങ്ക് ഒന്ന് പരിശോധിച്ച് നോക്കിയാൽ

സംഘ പരിവാർ ഉയർത്തുന്ന വർഗ്ഗീയ രാഷ്ട്രീയം അവരുടെ ഭാഷയിൽ ഉയർന്ന ദേശീയ ബോധവും അതുവഴി സ്വന്തം പാരമ്പര്യത്തിലെക്കും തിരിഞ്ഞു നടക്കാൻ ആവശ്യപ്പെടുന്ന ഒന്നാണ്. ഈ പാരമ്പര്യത്തെ നശിപ്പിക്കാൻ ശ്രമിക്കുന്നത് വൈദേശിക സെമിറ്റിക് മതങ്ങൾ ആണെന്ന് അവർ ആണ ഇടുന്നു. അതായത് ചരിത്രത്തോട് പ്രതികാരം ചെയ്യണം. എല്ലാ മുസ്ലീങ്ങളും ക്രിസ്ത്യാനികളും എല്ലാം ഹിന്ദുക്കൾ തന്നെ. അവർ സ്വന്തം പാരമ്പര്യത്തിലേക്ക് തിരിച്ചു വരണം.

അപ്പോൾ എന്താണ് നമ്മുടെ പാരമ്പര്യം? വർണ്ണ വ്യവസ്ഥിതിയുടെ  ദുരിദത്തിൽ നിന്നും രക്ഷ തേടി ഈ മതങ്ങളിൽ ഒക്കെ എത്തിപ്പെട്ട അധകൃതർ  തന്നെ ആണ് ഈ വിഭാഗങ്ങളിൽ ഭൂരിപക്ഷവും. ഇന്നും ഇന്ത്യയിലെ അധകൃത വർഗ്ഗത്തോട് സംഘ പരിവാരിന് പഴയ പാരമ്പര്യം മുറുകെ പിടിക്കാൻ ആവശ്യപ്പെടുമ്പോൾ കാര്യങ്ങൾ കൂടുതൽ വ്യക്തമാവും. ചിലപ്പോൾ ഒക്കെ അവർ തമാശയും പറയും മുക്കുവനെയും മുനിയാക്കും ഒരിക്കൽ തൊഗാടിയ കേരളത്തിൽ വന്ന് പറഞ്ഞതോർക്കുക കടലിലെ മീൻ പിടിക്കാൻ മുസ്ലീങ്ങളെ അനുവധിക്കരുത് അത് ഹിന്ദുക്കളുടെ അവകാശം ആണ്. അധികാരത്തിലേക്കുള്ള കുറുക്കു വഴികൾ തേടുന്ന സന്ഘി ഭാഷ്യം പലപ്പോഴും അങ്ങനെ ആണ് .   

ഇനി മുസ്ലീം വർഗ്ഗീയ രാഷ്ട്രീയത്തിന്റെ കാര്യം എടുത്താൽ അതിൽ ലീഗ്, ജമാഅത്തെ ഇസ്ലാമി, പിന്നെ തൃശൂർ പൂരത്തിലെ  കുടമാറ്റത്തെക്കാൾ വേഗത്തിൽ പേര് മാറ്റുന്ന എസ ഡി പി ഐ തുടങ്ങിയ കക്ഷികളും ആണ് ഇവരുടെ ഒക്കെ  അടിസ്ഥാന വാദം വർഗീയതയിൽ ഊന്നി ആണെങ്കിലും വ്യത്യസ്ത രീതികളിലൂടെ ആണ് അവർ അത് അവതരിപ്പിക്കുന്നത്. ലീഗ് പറയുന്നു ന്യുനപക്ഷം ആയതിനാൽ തന്നെ സംഘടിതമായി നിന്ന് കൊണ്ട് ജനാധിപത്യപരമായി വില പേശണം . എസ ഡി പി ഐ ആവട്ടെ ഇതിന്റെ കൂടെ കുറച്ചു കായിക പ്രതിരോധം കൂടി ആവശ്യപ്പെടുന്നു. ഇനി ജമാഅത്തിന്റെ കാര്യം എടുത്താൽ ദൈവിക നിയമം ആണ് നടപ്പാക്കേണ്ടത്, അതിനാൽ ആ ഒരു നിയമ വ്യവസ്ഥിതി കൊണ്ട് വരാൻ ആവശ്യപ്പെടുന്നു. മുസ്ലീങ്ങളിൽ തന്നെ ഒരു ശതമാനത്തിന്റെ പിന്തുണ പോലും ഈ വാദത്തിന് ഇല്ലാത്തതിനാൽ ഇതിനെ കേവല മൗദൂദി ഫലിതം എന്നതിനപ്പുറം ജമാഅത്ത് കാരും ഇപ്പോൾ കാണുന്നില്ല. പിന്നെ ഇതിലൊക്കെ വലിയ ആശ്വാസം സൂഫിയിസം  ആണ് ഇന്ത്യയിൽ ഇസ്ലാമിനെ പരിചയപ്പെടുത്തിയതും വളർത്തിയതും. അവർ വർഗ്ഗീയത ഉയർത്തിയിരുന്നില്ല. അതിൽ തന്നെ ഇപ്പോൾ വേറിട്ട്‌ നിൽക്കുന്ന കാന്തപുരം വിഭാഗം പോലും ആ വാദം ഉയർത്തുന്നില്ല.  ഉസ്താദും കൂട്ടരും ഇടക്കൊക്കെ ചില മുടിയും മാത്രവും ഒക്കെ കൊണ്ട് വന്ന് ആളുകളെ ചിരിപ്പിച്ചു കളിക്കും എന്നല്ലാതെ മറ്റു ഉപദ്രവം ഇല്ല.

ഇവിടെ സാമാന്യ ജനത്തിന്റെ അടിസ്ഥാന ആവശ്യങ്ങൾ മേൽ പറഞ്ഞ കക്ഷികൾ ഒന്നും ഉന്നയിക്കുന്നില്ല എന്ന് മാത്രം അല്ല, ഉപരിപ്ലവവും വിഭാഗീയവും വൈകാരികവും ആയ വിഷയങ്ങൾ  സമൂഹത്തിൽ ഉയർത്തി  കൊണ്ട് വന്ന്, ജനങ്ങളിൽ ചേരി തിരിവുണ്ടാക്കി തങ്ങളുടെതായ വോട്ടു ബാങ്കുകൾ ഉണ്ടാക്കാൻ ശ്രമിക്കുന്നവർ ആണ്. ഈ രാഷ്ട്രീയ സംസ്കാരത്തിന് അറുതി വേണമെങ്കിൽ ഇത്തരം പാർട്ടികൾ തങ്ങളുടെ ഇത്തരം നിലപാടുകൾ മാറ്റി വെക്കുകയും  വിശാലമായ മതേതര ദേശീയ കാഴ്ചപ്പാടുകൾ ഉയർത്തി പിടിക്കാൻ തയ്യാറാവുകയും വേണം. എങ്കിൽ കുറച്ചെങ്കിലും ആളുകളിലെ വർഗ്ഗീയ ചിന്തയെ തളച്ചിടാൻ കഴിഞ്ഞേക്കും.

ശുഭ പ്രതീക്ഷയോടെ,

ജയ് ഹിന്ദ്‌ 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ